വാര്‍ത്തയെ കൂട്ടിക്കൊടുക്കുന്ന വിധം
ഒരു മാധ്യമപ്രവര്‍ത്തകന് അത്യാവശ്യം ഉണ്ടാവേണ്ട ഗുണങ്ങളിലൊന്ന് വായനക്കാരനെ അല്ലെങ്കില്‍ പ്രേക്ഷകനെ തലയില്‍ അമേധ്യംമാത്രമുള്ള കൃമിയായി കാണാതിരിക്കുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ചാനലുകളില്‍ ആവേശപൂര്‍വം റിപ്പോര്‍ട്ടിങ് നടത്തുന്ന, ന്യൂസ് ഡെസ്‍കില്‍ വിജൃംഭിതരായിക്കിടന്നു രാഷട്രീയക്കാരെ കൂട്ടമാനഭംഗം ചെയ്യുന്ന അലവലാതികള്‍ പ്രേക്ഷകരെ തലപോലുമില്ലാത്ത ജന്മങ്ങളായാണ് കാണുന്നത് എന്നു തോന്നുന്നു. കേരളത്തെ രാത്രി ഒന്‍പതുമണിയുടെ വാര്‍ത്താവിചാരണയിലേക്ക് ആവാഹിച്ച് വിഡ്ഡിച്ചോദ്യങ്ങളും ആധികാരികതയോടെയുള്ള വിവരക്കേടുകളും വിളമ്പുന്ന ഈ അവതാരകനപുംസകങ്ങള്‍ക്കു തങ്ങള്‍ എത്രയോ നെറികെട്ടവന്മാരാണെന്ന സത്യം ഇപ്പോഴും അറിയില്ല.
എല്ലാവരെയും വിമര്ശിക്കുകയും നന്നാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതിനിടയില്‍ പ്രൊഫഷനലായി തങ്ങള്‍ സെപ്റ്റിക് ടാങ്കിലേക്കു താഴ്‍ന്നുപോവുന്നത് അവര്‍ അറിയുന്നില്ല.ക്യാമറയ്‍ക്കു മുന്നില്‍ വിരിഞ്ഞ് ഇരിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ വായില്‍ വരുന്നതെല്ലാം വാര്‍ത്തയാണെന്നും വളച്ചൊടിച്ചുണ്ടാക്കുന്നതെല്ലാം വിവാദമാണെന്നും തങ്ങള്‍ ന്യൂജനറേഷന്‍ മീഡിയ പേഴ്‍സന്‍സ് ആണെന്നും കരുതുന്ന പമ്പരവിഡ്ഡികളോട് പ്രേക്ഷകര്‍ ചോദിക്കുന്നു- “പോയി ചത്തൂടേടാ ശവമേ ?”
ഇത്ര രോഷം കൊള്ളാന്‍ എന്തിരിക്കുന്നു എന്നു ചോദിച്ചാല്‍ ചെറുപ്പക്കാരനായ ഒരു എംപി വളരെ പോസിറ്റീവായി പറഞ്ഞ ഒരു നഗ്നസത്യത്തെ സ്വന്തം പെങ്ങളെ കവലച്ചട്ടമ്പിക്കു കൂട്ടിക്കൊടുക്കുന്നവന്റെ മികവോടെ വളച്ചൊടിച്ച് ഒരു രാഷ്ട്രീയവിവാദമാക്കി മാറ്റിയ ചാനലുകളുടെ അതിരുകടന്ന തല്ലുകൊള്ളിത്തരം മാത്രമാണ്. ഇവനൊക്കെ 50 കൊല്ലം മുമ്പ് ജനിച്ചിരുന്നെങ്കില്‍ എന്നു വിചാരിക്കാന്‍ അക്കാലത്തു ജീവിച്ചിരുന്നവരോട് നമുക്കു വലിയ ശത്രുതയൊന്നുമില്ലാത്തതുകൊണ്ട് ഡാഷുകള്‍ ജനിക്കാതിരുന്നെങ്കില്‍ എന്നാഗ്രഹിക്കാനേ തരമുള്ളൂ.
ആളുകള്‍ ഐസ്‌ക്രീം കേസും പാമോയില്‍ കേസും മാത്രം പ്രസംഗിച്ചു നടക്കുന്നതു ജനങ്ങളുടെ കൈയടി നേടാനാണെന്നും യുവജനങ്ങള്‍ക്കുപോലും ഇത്തരം വിഷയങ്ങള്‍ എരിവും പുളിയും ചേര്‍ത്തു ചര്‍ച്ചചെയ്യാനാണു താല്‍പര്യമെന്നും ഡി.വൈ.എഫ്.ഐ.സംസ്‌ഥാന പ്രസിഡന്റ് എം.ബി. രാജേഷ് എം.പി ഇന്നലെ കണ്ണൂരില്‍ പറഞ്ഞതിനെ വിഎസിനെതിരെയുള്ള പ്രസ്താവനയായി വളച്ചൊടിച്ച് ആഘോഷിച്ച സകലമാധ്യമങ്ങളും സഹതാപം പോലും അര്‍ഹിക്കുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ സാമൂഹികപ്രശ്നങ്ങളിലൊന്നാണ് രാജേഷ് ചൂണ്ടിക്കാട്ടിയത്. ആളുകളെ ഇത്തരം അര്‍ഥശൂന്യമായ വിവാദങ്ങളില്‍ തളച്ചിടുന്ന മാധ്യമങ്ങളുടെ കച്ചവടം ഇത്തരം വിവാദങ്ങളാണ്.നേരേ ചൊവ്വേയുള്ള വാര്‍ത്തകള്‍ നേരേ ചൊവ്വേ റിപ്പോര്‍ട്ട് ചെയ്യാനുള്ള കഴിവോ അറിവോ വിദ്യാഭ്യാസമോ ഇല്ലാത്തിനാലാണ് വയറ്റിപ്പിഴപ്പിനു വേണ്ടി ഇങ്ങനെ ചെയ്യുന്നതെന്ന് വേണമെങ്കില്‍ വാദിക്കാം. അപ്പോള്‍ തങ്ങള്‍ ജനാധിപത്യത്തിന്റെ തൂണാണെന്നും വാലാണെന്നുമൊക്കെ അവകാശവാദമുന്നയിക്കുകയും നാട്ടുകാര്‍ നല്ല പെട പെടയ്‍ക്കുമ്പോള്‍ അത് മാധ്യമസ്വാതന്ത്ര്യത്തിനു നേരേയുള്ള വെല്ലുവിളിയായി ചിത്രീകരിച്ച് നിലവിളിക്കുകയും ചെയ്യുന്നത് പച്ചയായ ഭാഷയില്‍ പറഞ്ഞാല്‍ ഷണ്ഡത്വമാണ്.
വലിയ അധ്വാനമില്ലാത്തതിനാല്‍ എത്ര മണിക്കൂറുകള്‍ വേണമെങ്കിലും ഇക്കാര്യങ്ങള്‍ പ്രസംഗിച്ചു നടക്കുമെന്നും ഐസ്‌ക്രീം കേസിലും പാമോയില്‍ കേസിലും മാത്രമൊതുങ്ങാതെ ഡിവൈഎഫ്ഐ പോലുള്ള സംഘടനകള്‍ ഗൗരവമേറിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും ഏറ്റെടുക്കുകയും വേണം എന്നു രാജേഷ് പറഞ്ഞത് ചെറിയ കാര്യമല്ല. പലപ്പോഴും പൊതുജനത്തെക്കൊണ്ട് തെറിവിളിപ്പിച്ചിട്ടുള്ള ഡിവൈഎഫ്ഐ പോലുള്ളൊരു സംഘടനയുടെ സംസ്ഥാനപ്രസിഡന്റ് ഇത്ര പോസിറ്റീവായ ഒരു കാര്യം പറഞ്ഞിട്ട് അതിനെ ഇത്തരത്തില്‍ വളച്ചൊടിച്ച് ചാനലിന്റെ റേറ്റിങ് കൂട്ടാന്‍ സഹായകമാകുമെന്നു കരുതി ഉപയോഗിക്കുന്നത് സ്വന്തം തൊഴിലിനെ ഒറ്റുകൊടുക്കലാണ്,അത്മാഭിമാനത്തെ അവഹേളിക്കലാണ്.
തന്റെ പ്രസംഗം വളച്ചൊടിച്ചതിനെ മാധ്യമഗുണ്ടായിസം എന്നാണ് രാജേഷ് വിശേഷിപ്പിച്ചിരിക്കുന്നത്.ഒരര്‍ത്ഥത്തില്‍ ഇത് ഗുണ്ടകളെ അവഹേളിക്കലാണ്. കാരണം, ഗുണ്ടായിസം ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണിയാണ്. മുഷിഞ്ഞുനാറിയ വിവാദങ്ങളില്‍ സ്പെഷലൈസ് ചെയ്ടിട്ടുള്ള വിശുദ്ധ ജേണലിസ്റ്റുകള്‍ വാവ് അടുക്കുമ്പോള്‍ പടച്ചുവിടുന്ന കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്ത് നശിക്കുന്ന തലമുറകളോട് സാമൂഹികപ്രതിബദ്ധയില്ലാത്ത മാധ്യമങ്ങള്‍ ചെയ്യുന്ന ചതി ക്ഷമിക്കാവുന്നതല്ല.
രാഷ്ട്രീയബോധമുള്ള ചെറുപ്പക്കാരെപ്പോലും ചിന്താശേഷിയില്ലാത്ത കഴുതകളാക്കി മാറ്റുന്നതിനു വേണ്ടിയുള്ള പരിശ്രമമാണ് ഇത്തരം വളച്ചൊടിക്കലുകളിലൂടെ ഉദ്ദേശിക്കുന്നത്.ഭാരതയുദ്ധത്തില്‍ അര്‍ജ്ജുനന്‍ ശിഖണ്ഡിയെ ഉപയോഗിച്ചതുപോലെ കേരളത്തിലെ മാധ്യമങ്ങള്‍ വിഎസ് അച്യുതാനന്ദനെ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ്.വായിച്ചും കേട്ടും സമനില നഷ്ടമായ പ്രേക്ഷകരും വായനക്കാരും പ്രബുദ്ധകേരളം കെട്ടിപ്പടുക്കാന്‍ അണിനിരക്കണമെന്ന് പിന്നാലെ ഒരാഹ്വാനംകൂടി നടത്തിയാല്‍ മാധ്യമധര്‍മം നിറവേറപ്പെടും എന്നു കരുതുന്നത് ധാര്‍ഷ്ട്യമാണ്.

