ചാണകവണ്ടിയുമായി പാണ്ടിലോറിക്കടിയിലേക്കു പാഞ്ഞുകയറി മരിച്ച കൂതറ കുര്യാച്ചന്റെ മരണകവിതകള്‍

നവംബറില്‍ നാഷനല്‍ ഹൈവേയില്‍ നാഷനല്‍ പെര്‍മിറ്റ് ലോറിയിടിച്ച് മരിച്ച കൂതറക്കുന്നേല്‍ കുര്യാച്ചന്‍ ലോകത്തെ സംബന്ധിച്ച് ഒരു ചാണകമൊത്തവില്‍പനക്കാരന്‍ മാത്രമായിരിക്കാം. എന്നാല്‍, ചാണകവണ്ടിയുമായി പാണ്ടിലോറിക്കടിയിലേക്കു പാഞ്ഞുകയറിയ കൂതറ കുര്യാച്ചന്‍ ഓരോ ദിവസവും മരണം സ്വപ്നം കണ്ടിരുന്ന, മരണത്തെ പ്രണയിച്ചിരുന്ന ഒരു മഹാകവിയാണെന്ന കാര്യം ഒരു പക്ഷെ ആര്‍ക്കും അറിയാന്‍ വഴിയില്ല. ലോകത്ത് ആദ്യമായി കൂതറ കുര്യാച്ചന്റെ കാവ്യജീവിതം, മരണത്തോടുള്ള അഭിനിവേശം തുടങ്ങിയ സംഗതികള്‍ എക്സ്ക്ളൂസീവായി നിങ്ങള്‍ക്കു മുന്നിലവതരിപ്പിക്കുകയാണ് ഇവിടെ.

കൂതറ കുര്യാച്ചന്റെ സ്വകാര്യഡയറികളില്‍ കുറിച്ചിട്ടിരുന്ന ഏകദേശം ഇരുപത്തയ്യായിരത്തോളം ആരും കാണാത്ത കവിതാശകലങ്ങളും കുര്യാച്ചന്റെ ജീവിതവീക്ഷണങ്ങളും മറ്റും വിശകലനം ചെയ്താണ് കൂതറ കുര്യാച്ചന്‍ എന്ന മഹാകവിയെ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ തന്റെ കാവ്യജീവിതത്തിനു തുടക്കമിട്ട കുര്യാച്ചന്‍ പിന്നെ സ്കൂളില്‍ പോയിട്ടില്ല എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ഇത് പച്ചക്കള്ളമാണെന്ന് കുര്യാച്ചന്റെ ഡയറിക്കുറിപ്പുകളിലൂടെ തന്നെ നമുക്ക് വായിക്കാം.

ജനുവരി 12ന് കുര്യാച്ചന്‍ എഴുതിയിരിക്കുന്നു-

കൊവേന്ത സ്കൂളിന്റെ പിന്നില്‍ നീളത്തില്‍ പാകിയ കല്ലുകള്‍.
അതിന്റെ അവസാനം പശുത്തൊഴുത്ത്, ചാണകക്കുഴി.
എത്ര വിലപേശിയാലും കത്തനാര്‍ കനിയില്ല.
സ്കൂളില്‍ നാളെയെന്റെ നൂറാം ദിനം. ഇനി വരുന്ന ദിവസങ്ങള്‍
സംഭവബഹുലമായിരിക്കും.

സ്കൂളിലെ അനുഭവം എന്നതിനു പുറമേ ഇതിനെ കുര്യാച്ചന്റെ കാവ്യസങ്കല്‍പം കൂടിയായി കാണേണ്ടതുണ്ട്. സ്കൂളിന്റെ പിന്നിലെ കല്ലുപാകിയ പാതയെന്നത് ശരിക്കും കുര്യാച്ചന്റെ മരണസ്വപ്നമാണ്. പശുത്തൊഴുത്ത് ചാണകക്കുഴി എന്നു വിശേഷിപ്പിച്ചിരിക്കുന്നത് മരണം തന്നെയാണ്. ഇടപ്പള്ളി രാഘവന്‍പിള്ളയെപ്പോലെ പ്രതിഭാധനനനായിരുന്ന കുര്യാച്ചനും തന്റെ കവിതകളിലൂടെ മരണത്തോടുള്ള തന്റെ അഭിനിവേശത്തിന്റെയും സ്വയം മരിക്കാനുള്ള ആഗ്രഹത്തിന്റെയും സുദൃഢമായ സൂചനകള്‍ കവിതകളിലൂടെ നല്‍കിയിട്ടുണ്ട്. എന്നാല്‍ കുര്യാച്ചനല്ലാതെ മറ്റാരും അതു കണ്ടിരുന്നില്ല എന്നതുകൊണ്ട് അവയൊന്നും കവിതകളായി തിരിച്ചറിയപ്പെടുകയോ പരിഗണിക്കപ്പെടുകയോ ചെയ്തിട്ടില്ല.

നവംബര്‍ 23ന് കുര്യാച്ചന്‍ എഴുതിയിരിക്കുന്നു-

കത്തി- 1
കയര്‍-5 മീറ്റര്‍
കസവുമുണ്ട്- 2
ചന്ദനത്തിരി- 2 പായ്ക്കറ്റ്
പെട്രോള്‍- 1 ലിറ്റര്‍
തീപ്പെട്ടി- 1

കുര്യാച്ചന്‍ എഴുതിയിട്ടുള്ള കവിതകളില്‍ ഏറ്റവും ചെറുതാണിത്, ഏറ്റവും സങ്കീര്‍ണ്ണവും. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, ഏതാനും അക്കങ്ങളില്‍ തന്റെ മരണത്തോടുള്ള പ്രണയം വളരെ ശക്തമായി മുന്നോട്ടു വയ്ക്കുകയാണ് കുര്യാച്ചന്‍. കുര്യാച്ചന്റെ വിമര്‍ശകരും എന്നും കുര്യാച്ചന്റെ വളര്‍ച്ചയ്ക്കു തടസ്സം നിന്നിട്ടുള്ള ഭാര്യയും ഇത് കടയില്‍ നിന്നു വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതിയതാണെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ സൌകര്യമില്ല. കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും വരെ ചുമ്മാ നാലും മൂന്നും ഏഴുവരി കൂട്ടിയെഴുതി കവിതയെന്നും പറഞ്ഞ് പുസ്തകമിറക്കി ആളുകളെ പീഡിപ്പിക്കുന്ന ഇക്കാലത്ത് സ്വന്തം ഭാര്യ പോലുമറിയാതെ സ്വകാര്യഡയറിക്കുള്ളില്‍ എഴുതിസൂക്ഷിച്ച കുര്യാച്ചന്റെ കവിതകള്‍ കാലത്തിന്റെ കവിതാപുസ്കത്തിന്റെ മേല്‍ ചോര കൊണ്ടുള്ള അടയാളപ്പെടുത്തലായി മാറുകയാണ്.

മുകളിലെ കവിതയില്‍ കുര്യാച്ചന്‍ സത്യത്തില്‍ മരണക്കെ ഭ്രാന്തമായി പ്രണയിച്ചിരിക്കുന്നത് കാണാം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം മരണരതിയാണ് ഈ കവിതയില്‍ തെളിഞ്ഞു നില്‍ക്കുന്നത്. സ്വയം കുത്തി മരിക്കാനുള്ള ആഗ്രഹമാണ് കത്തി- 1 എന്ന വരിയില്‍ തെളിഞ്ഞു നില്‍ക്കുന്നതെങ്കില്‍ മരച്ചില്ലയില്‍ തൂങ്ങിമരിക്കാനുള്ള അഭിനിവേശം കയര്‍ -5 മീറ്റര്‍ എന്ന രണ്ടാമത്തെ വരിയിലുണ്ട്. അഞ്ചു മീറ്റര്‍ നീളമിട്ടിരിക്കുന്നതുകൊണ്ട് കുര്യാച്ചന്‍ മരച്ചില്ലയില്‍ തൂങ്ങിമരിക്കാനാഗ്രഹിച്ചിരുന്നു എന്നതും വ്യക്തം. മൂന്നാമത്തെ വരിയില്‍ സ്വന്തം മൃതദേഹമാണ് കുര്യാച്ചന്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. കസവുമുണ്ട് -2 എന്നതില്‍ എല്ലാമടങ്ങിയിട്ടുണ്ട്. ഒന്ന് കുര്യാച്ചനെ ഉടുപ്പിക്കാന്‍ മറ്റേത് ഡെഡ്ബോഡി പുതപ്പിക്കാന്‍.

അടുത്ത വരിയാകുമ്പേഴേക്കും നമ്മുടെ ഹൃദയം തകര്‍ന്നുപോകും. ചന്ദദനത്തിരി-2 പായ്ക്കറ്റ് എന്നത് കണ്ണീരോടെയല്ലാതെ നമുക്ക് വായിച്ചുതീര്‍ക്കാന്‍ കഴിയില്ല. സ്വന്തം തലയ്്ക്കലും കാല്‍ക്കലും എരിഞ്ഞുതീരാനുള്ള ചന്ദനത്തിരികളോടുള്ള പ്രണയം ഈ വരിയിലുണ്ട്. അടുത്ത വരിയില്‍ തന്നെ ദഹിപ്പിക്കുന്നതിനു വിറകിലൊഴിക്കാനുള്ള പെട്രോളിന്റെ കാര്യവും അവസാനത്തെ വരിയില്‍ ചിതയ്ക്കു തീ കൊളുത്താനുള്ള തീപ്പെട്ടിയുടെ കാര്യവും എഴുതിയിരിക്കുന്നത് വായിക്കുമ്പേഴേയ്ക്കും വായനക്കാര്‍ അലറിക്കരയുകയായിരിക്കും. ഇത്ര ശക്തമായി കവിതാസ്വാദകരെ ഉലച്ചിട്ടുള്ള കവികള്‍ ഇതിനു മുമ്പ് മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.

താന്‍ ചാണകലോഡുമായി പോകുമ്പോള്‍ പാണ്ടിലോറിക്കടിയില്‍ മരിക്കണമെന്നും കുര്യാച്ചന്‍ അഗ്രഹിച്ചിരുന്നെന്നോര്‍ക്കണം. നവംബര്‍ 12ന് കുര്യാച്ചന്‍ എഴുതുന്നു-

ബ്രേക്ക് കുറവാണ്, ചവുട്ടിയിട്ടു കിട്ടുന്നില്ല.
കട്ട മാറിവയ്ക്കണോ, അതോ ?
അല്ലെങ്കില്‍ വേണ്ട മാറിയേക്കാം, ഇനി ഒട്ടും
അവശേഷിക്കുന്നില്ലല്ലോ..
നാളെ ചാണകം കൊണ്ടാകട്ടെ ലാസ്റ്റ് ട്രിപ്പ്.

കുര്യാച്ചന്‍ പാണ്ടിലോറി കയറി മരിക്കുന്നതിന്റെ തലേദിവസം എഴുതിയ കവിതയാണിത്. അടുത്ത ദിവസം ചാണകം കൊണ്ട് പോകുന്ന പോക്ക് തന്റെ ഒടുക്കത്തെ പോക്കായിരിക്കുമെന്ന് കുര്യാച്ചന്‍ പച്ചമലയാളത്തില്‍ യാതൊരു ബിംബകല്‍പനയുടെയും സഹായമില്ലാതെ എഴുതിവച്ചിരിക്കുകയാണ്. അതേ സമയം, തനിക്ക് ആരോഗ്യം കുറവാണ് എന്നു കരുതിയിരുന്ന കുര്യാച്ചന്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നു വ്യക്തമാക്കുകയാണ് ഈ വരികളില്‍. കള്ളടിച്ചു തുളഞ്ഞു തുളഞ്ഞു തീര്‍ന്ന സ്വന്തം കരളിനെയാണ് കുര്യാച്ചന്‍ ഇവിടെ കട്ട എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. കരള്‍ ഇനി ഒട്ടും അവശേഷിക്കുന്നില്ലാത്ത സാഹചര്യത്തില്‍ ഈ ലോകത്തു നിന്നു തന്നെ മാറിയേക്കാം എന്നു വളരെ കൂളായി രണ്ടുവരികള്‍ക്കിടയിലെ ആശയക്കുഴപ്പത്തിനിടയില്‍ നിസ്സാരമായി തീരുമാനിച്ചുകളഞ്ഞു കുര്യാച്ചന്‍. അതനുസരിച്ച് പിറ്റേന്ന് ചാണകലോഡുമായി പോകുമ്പോള്‍ മരിക്കാന്‍ തീരുമാനിച്ചുറച്ച കുര്യാച്ചന്‍ ഹൈവേയിലേക്കു കട്ട് ചെയ്തു കയറുന്ന സമയത്ത് നേരേ പാണ്ടിലോറിയുടെ അടിയില്‍ ചെന്നു കയറുകയായിരുന്നല്ലോ.

ഇത്തരത്തില്‍ ഏകദേശം 25,000 കവിതകളാണ് കുര്യാച്ചന്റെ ഡയറികളില്‍ നിന്നു കണ്ടെടുത്തിട്ടുള്ളത്. മരിച്ചു പോയ കുര്യാച്ചന്‍ ഇനി തിരിച്ചു വരാന്‍ സാധ്യതയില്ലാത്തതുകൊണ്ടും ഇതൊന്നും കുര്യാച്ചനെന്നല്ല ഏതു പിശാചെഴുതിയതാണെന്നു പറഞ്ഞാലും കവിതയാണെന്നു സമ്മതിച്ചു തരാന്‍ പറ്റില്ലെന്നു കുര്യാച്ചന്റെ ഭാര്യ പറഞ്ഞിരിക്കുന്നതിനാലും ഈ ഡയറികള്‍ സ്വന്തമാക്കി 12 വാള്യമായി പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലാണ് ഞങ്ങള്‍. 12 വാള്യത്തിനും കൂടി 15999 രൂപയാണ് വില ഇട്ടിരിക്കുന്നനെങ്കിലും 299 രൂപ പ്രീപബ്ളിക്കേഷന്‍ വിലയ്ക്ക് പതിനഞ്ചാം തീയതി വരെ ബുക്ക് ചെയ്യാം. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങുന്നതോടെ പ്രീ പബ്ളിക്കേഷന്‍ വലി ഇരട്ടിയാക്കുമെന്നതിനാല്‍ ആവശ്യമുള്ളവര്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യുക. വേഗമാകട്ടെ, സ്റ്റോക് പരിമിതം.

Related Posts with Thumbnails
  • naveenj
    super blog and super post...
    pakshe kurachu krroramaayo, i dunno..
    anyway superb writing...
  • konthuparambu
    its really great
  • 0000 സം പൂജ്യന്‍ 0000
    ഉത്തര പടിയില്‍ പല്ലി ചിലച്ചു ചത്തു
    മുറ്റത്തെ മാവില്‍ മൂങ്ങ മൂളിക്കരഞ്ഞു

    എങ്ങോ ഉയരുന്ന പട്ടിയുടെ തേങ്ങല്‍

    കണ്ണുനീര്‍ ഉതിരുന്ന മുതല മുഖങ്ങള്‍

    ചാട്ടയടി ഏറ്റു ചിരിക്കുന്ന കാണ്ടാമ്രിഗങ്ങള്‍

    ഈ കോണ്‍ക്രീറ്റ് സൌധങ്ങളില്‍

    വിരിയുന്ന പ്ലാസ്റ്റിക് പൂക്കളില്‍

    ഗന്ധം തിരയ്യുന്ന കുട്ടിയുടെ ആവേശം

    ഉറുമ്പുകള്‍ കൈ കൊട്ടി പാടുന്ന കല്യാണഘോഷം



    എന്നൊക്കെ ചുമ്മാ എഴുതി വെക്കുന്നതാണ് കവിത എന്നാണ് ചിലരുടെ വിചാരം
  • അനോണി മാഷ്
    ബെര്‍ളീ,
    മുകളിലത്തേത് ഡ്യൂപ്ലിക്കേറ്റ് അനോണിമാഷാണ്. പ്രൊഫൈല്‍ നോക്കിയാല്‍ അറിയാം. ശ്രദ്ധിക്കുമല്ലോ?
  • സാന്ത്വന
    നല്ല കവിതകള്‍..
    ഇതൊക്കെ ബെര്‍ളിയുടെ കവിതകള്‍ ആണൊ?

    പ്രത്യേകിച്ച് ആ ഒരു തീപ്പേട്ടി...
  • smitha adharsh
    ഹോ !
    കുര്യാച്ചനെ നമ്മള്‍ ലോകം അറിയാതെ പോയല്ലോ...

    വന്‍ നഷ്ടം..
  • സുനിൽ കൃഷ്ണൻ(Sunil Krishnan)
    ബർളീ,
    ഇതൊരു സൂപ്പർ സാധനം തന്നെ...ഇതിലെ വാച്യാർത്ഥവും വംഗ്യാർത്ഥവും എല്ലാം മനസ്സിലായി.സ്വന്തം നാട്ടുകാരന്റെ അഭിനന്ദനങ്ങൾ!
  • Berly Thomas | ബെര്‍ളി തോമസ്
    അനോണി മാഷേ, തന്‍റെ തലയ്‍ക്ക് വല്ല കുഴപ്പവുമുണ്ടോ ? എങ്കിലും ആ മഹാത്മാഗാന്ധിയെ വെടിവച്ചുകൊല്ലാന്‍ നിനക്കു തോന്നിയല്ലോ എന്നു ജോര്‍ജ് ബുഷിനോട് ചോദിക്കുന്നതുപോലെയുണ്ട് ഇത്. ഏത് ഷൈന സക്കീര്‍, എന്തു മാതൃഭൂമി ? കുറെ ദിവസമായി തുടങ്ങിയിട്ട്. നിങ്ങള്‍ക്ക് ബ്ലോഗ് മാറിയതാണെങ്കില്‍ ഓകെ.. അല്ലെങ്കില്‍ നിങ്ങള്‍ക്കെന്തോ ഗുരുതരമായ തകരാറുണ്ട്.


    നിങ്ങളുടെ കമന്‍റ് ഈ പോസ്റ്റുമായി ബന്ധമില്ലാത്തതാകയാല്‍ കമന്‍റില്‍ ചെറ്റേ, നാറി എന്നൊക്കെ വിളിച്ചിരിക്കുന്നത് എന്നെയല്ല എന്നു കരുതുന്നു. ആണെങ്കില്‍ "അതു നിന്‍റെ തന്തയാടാ കഴുവേറീ" എന്നൊന്നും ഞാന്‍ മറുപടി പറയില്ല. തീര്‍ച്ചയായും ഞാന്‍ ചെറ്റയും നാറിയുമാണ്. എന്നു വച്ചാല്‍ പരമചെറ്റയും ഭൂലോകനാറിയും.
  • കൂതറ തിരുമേനി
    ബെര്‍ളി,
    താങ്കളുടെ പോസ്റ്റ് അതിന്റെ നര്‍മ്മത്തോടെ തന്നെ ഇഷ്ടപ്പെട്ടു,

    കൂതറ തിരുമേനി താങ്കളുടെ ഈ പോസ്റ്റിനു അനുമോദനം പ്രകാശിപ്പിക്കാന്‍

    ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.ഭാവുകങ്ങള്‍. പ്രസ്തുത പോസ്റ്റ് ഇവിടെ വായിക്കാം
  • അനോണി മാഷ്
    ഷൈന സക്കീറിനെ പറ്റിയുള്ള ലേഖനം പ്രസിദ്ധീകൃതമായ ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ ബെര്‍ളിതോമസ്സിന്റെ ബ്ലോഗ് പോസ്റ്റ് ബ്ലോഗനയിലും അച്ചടിച്ചിട്ടുണ്ട്. എന്നിട്ടും ഈ തെണ്ടിത്തരം നീ എഴുതിയല്ലോ ചെറ്റേ... നിന്നെക്കുറിച്ചെഴുതാന്‍ ഷൈന ഇന്ന് ജീവിച്ചിരിക്കുന്നില്ലല്ലൊ. മരണപ്പെട്ടവരെയെങ്കിലും നിനയ്ക്ക് ഒഴിവാക്കിക്കൂടെ നാറീ...
  • കനല്‍
    അണ്ണാന്‍ കുഞ്ഞും തന്നാലായത്
    എന്ന് പറഞ്ഞതുപോലെ അണ്ണാന്‍ കുഞ്ഞുങ്ങള്‍ തന്നാലായ കവിതകള്‍ ഡയറികുറിപ്പുകള്‍ രചിച്ചോട്ടെ.



    ചിലപ്പോള്‍ ചത്തു കഴിഞ്ഞിട്ടാവാം ഈ തന്നാലായ കവിതകളുടെ മഹത്തരം ബര്‍ലിയെപോലുള്ള പ്രസാദകര്‍ മനസിലാക്കുക, എന്നാണോ ഈ പോസ്റ്റിന്റെ സാരാംശം?



    ആണെങ്കിലും അല്ലെങ്കിലും ഈ പോസ്റ്റും ഗംഭീരം.
  • മാത്തുക്കുട്ടി
    Roopesh paul vaayikkenda.. Nanditha ye vechu theri parayum..
  • Berly Thomas | ബെര്‍ളി തോമസ്
    കൂതറ കുര്യാച്ചന്‍ ഒരു പെണ്‍കുട്ടിയല്ല. ശൈന എന്നൊരു കഥാപാത്രം എന്‍റെ ഈ കഥയിലില്ല. സ്വപ്നജീവിയുടെ നമ്പരു കൊള്ളാം പക്ഷെ, അതിവിടെ ചിലവാകില്ല.
  • സ്വപ്ന ജീവി
    ശൈന സകീരിന്റെ കവിതകള്‍ പരട്ട കവിതകള്‍ ആണെന്ന് തോന്നുന്നില്ല, ഒരു പക്വതയില്ലായ്മ എല്ലവിടെയും കാണാം എന്ന് മാത്രം. ശൈനയുടെ കവിതകലെകള്‍ നന്നായത് ആ ലേഖനമെനെന്നു എനിക്ക് തോനുന്നു. ബെര്‍ളിയുടെ ഭാവന കൊള്ളാം പക്ഷെ പ്രയോഗിച്ച സ്ഥലം ശരിയായി എന്ന് തോനുന്നില്ല.
  • johnykutty
    സിയാ..ആ പെൺകുട്ടിയുടെ കവിതകൾ മികച്ചതായിരുന്നു എന്നുവരുത്താനോ ആ പെൺകുട്ടികാണിച്ച അവിവേകത്തെ മഹത്വവൽക്കരിക്കനോ ഒന്നുമല്ല. മരണം ചിലർക്കു രക്ഷപെടാനുള്ള കുറുക്കു വഴിയാണെങ്കിൽ, ജീവിച്ചിച്ചിരിക്കുന്നവർക്കു തീരാദു:ഖത്തിന്റെ ഒരേടും. താങ്കൾ പറയുന്നു..
    “സ്വയം ജീവനൊടുക്കിയ പെണ്ണിനെ അധിക്ഷേപിക്കാതെ പറഞ്ഞു കൊള്ളട്ടെ- വേണ്ട സമയത്ത് ചികിത്സിച്ചിരുന്നുവെങ്കില്‍!“

    ഈ ചോദ്യം എത്രതവണ ആ പെൺകുട്ടിയുടെ ഭർത്താവും ബന്ധുക്കളും കേട്ടിരിക്കും. അല്ലെങ്കിൽ സ്വയം ചോദിച്ചിരിക്കും.കുറ്റബോധം, ദു:ഖം ഇതിൽനിന്നുമൊരാശ്വാസം പ്രതീക്ഷിച്ചാണു ആളുകൾ ഇതിനൊക്കെ തുനിയുന്നത്. ഇതിനു മുമ്പും എത്രയോ തവണ നാമിതു കണ്ടിട്ടുണ്ട്.നമുക്കു പ്രിയപ്പെട്ടവരുടെ രചനകൾ അതു കഥയോ, കവിതയോ ഡയറിയോ ആവട്ടെ നമുക്കു വിലമതിക്കാനവാത്തതായിരീക്കും. നല്ലതാണെങ്കിൽ ജനമതു സ്വീകരിക്കും, അല്ലെങ്കിൽ ക്രമേണ മറന്നു പോകും.
  • ശ്രീ....jith
    koothara kuriachan engaanum ithu kanunnundaavo aavo?


    achaayaa ....
  • govindaraj v
    ee blog ethenkium lekhanam vayichu aavesam moothu ezhuthiyathano.........?
  • ::സിയ↔Ziya
    ചാവാന്‍ പോവുന്നവന് മെഴുകു വണ്ടിയായാലെന്ത് ചാണകവണ്ടിയായാലെന്ത്... ചാണകം സോറി ചാകണം അത്രതന്നെ!


    ജോണിക്കുട്ടീ, വെറുമൊരു വട്ടുകേസായിരുന്ന പെണ്ണിന്റെ കവിതകളെ(?)ഇതിനേക്കാള്‍ നന്നായി എങ്ങനെയാ നിരൂപിക്കുക?



    “ജീവിതകാലം മുഴുവന്‍ കവിതയെഴുതിയ ഒരു പെണ്‍കുട്ടിയുടെ കവിതകളും ഡയറിക്കുറിപ്പുകളും ആത്മഹത്യയ്ക്കുശേഷം കണ്ടെടുത്തു പ്രസിദ്ധീകരിക്കുകയാണ്” പോലും!

    പരട്ടകവിതകള്‍.



    ''ആത്മഹത്യ, അതൊരു ആര്‍ത്തിയായി എന്നെ പിടിച്ചുലയ്ക്കുകയാണ്. ഇടപ്പള്ളിയും രാജലക്ഷ്മിയും രാജേഷും ഏറ്റവുമൊടുവില്‍ ഇന്ന് അമൃതയും എന്നെ പ്രലോഭിപ്പിക്കുകയാണ്...”



    സ്വയം ജീവനൊടുക്കിയ പെണ്ണിനെ അധിക്ഷേപിക്കാതെ പറഞ്ഞു കൊള്ളട്ടെ- വേണ്ട സമയത്ത് ചികിത്സിച്ചിരുന്നുവെങ്കില്‍!



    ഇന്നിപ്പോള്‍ ഈ കവി സില്‍വിയാ പ്ലാത്തിനും എമിലി ഡിക്കിന്‍സണും വര്‍ജീനിയാ വുള്‍ഫിനും രാജലക്ഷ്മിക്കും നന്ദിതക്കുമൊക്കെയൊപ്പമാണ്. ജീവിതത്തെ അത്രമേല്‍ സ്നേഹിച്ച് , ജീവിക്കാന്‍ വേണ്ടി മരണം വരിച്ച മഹാരഥകളായ എഴുക്ത്തുകാരികളുടെ കൂട്ടത്തില്‍!!!
  • Come Fly With Me!!!
    ഒരു ബെര്‍ളിച്ചന്‍ ട്ടച്ചു വന്നിലലോ ആസാനേ...
  • vinayan
    എന്തൊക്കെയൊ എവിടെയൊക്കെയൊ ഇടിക്കുന്നു. ഓര്‍ക്കന്‍ പറ്റുന്നില്ല
blog comments powered by Disqus