ആസിയാന്‍ കരാര്‍ ദുരന്തങ്ങള്‍

ആസിയാന്‍ കരാര്‍ ദുരന്തങ്ങള്‍





കേന്ദ്രസര്‍ക്കാര്‍ ആരുമറിയാതെ ഇരുട്ടു കൂട്ടി പോയി ഒപ്പിട്ട ആസിയാന്‍ കരാര്‍ പളയ ഗാട്ടുപോലെ ഇന്ത്യാമഹാരാജ്യത്തെയും ഇവിടുത്തെ കമ്യൂണിസ്റ്റ് ജനകീയ-തൊഴിലാളി പ്രസ്ഥാനങ്ങളെയും വിഴുങ്ങാന്‍ വാപിളര്‍ന്നു വരികയാണ്. കരാര്‍ ഒപ്പിട്ടതു മുതല്‍ ഇവിടെ ആസിയാന്‍ ദുരന്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിങ്ങള്‍ക്കറിയാവുന്നതുപോലെ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ചൈന, ക്യൂബ പോലുള്ള രാജ്യങ്ങള്‍ ഭാരതത്തിനു പകര്‍ന്നു നല്‍കിയിട്ടുള്ള സത്യസന്ധമായ വിപ്ലവസമരോര്‍ജവും തകര്‍ക്കാന്‍ കാലങ്ങളായി തക്കം പാര്‍ത്തിരിക്കുന്ന അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ നേരിട്ടിടപെടാന്‍ തുടങ്ങിയിരിക്കുന്നു.

പോള്‍ എന്നൊരു ചെറുപ്പക്കാരനെ കുത്തിക്കൊന്ന് അത് ഇന്നാട്ടിലെ ഗുണ്ടാസഖാക്കളുടെയും അതു വഴി മന്ത്രിമാരുടെയും മന്ത്രിപുത്രന്മാരുടെയും തലയില്‍ കെട്ടിവച്ച് മന്ത്രിതലമുറയെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള യുപിഎ- ആസിയാന്‍ മാഫിയാ പ്രവര്‍ത്തനം നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളെയും അവര്‍ വിലയ്ര്‍ക്കെടുത്തു. എന്തിന് ? സെബാസ്റ്റ്യന്‍ പോള്‍ പോലും അവരുടെ വലയിലായില്ലേ ? ഇൌ മാധ്യമങ്ങള്‍ക്കൊക്കെ വല്ല വിചാരവുമുണ്ടോ ? ഇതുകൊണ്ടൊന്നും അവസാനിച്ചിട്ടില്ല. കള്ളപ്രചാരണവുമായി ആസിയാന്‍-യുപിഎ മാഫിയ ശക്തമായി രംഗത്തുണ്ട്. ഇവര്‍ക്ക് എര്‍എസ്എസിന്റെ സഹായവുമുണ്ട്.

ഇന്ത്യയുടെ ചന്ദ്രയാന് സംഭവിച്ചതെന്താണെന്നു നമ്മള്‍ കണ്ടതാണ്. അത് പറന്ന് പറന്ന് ചന്ദ്രനിലെത്താറായപ്പോഴാണ് കളിയില്‍ തോല്‍ക്കുമെന്നു മനസ്സിലായ നാസ ആസിയാന്‍ കരാറിന്റെ ബലത്തില്‍ ഇടപെടല്‍ നടത്തിയത്. ചന്ദ്രയാന്‍ വിജയിച്ചാല്‍ നാസ പിരിച്ചുവിട്ടാല്‍ മതിയെന്ന് അമേരിക്കക്കറിയാം. അതുകൊണ്ട് ആസിയാന്‍ കരാര്‍ പ്രകാരം ഉപഗ്രഹത്തിന്റെ യൂസര്‍നെയിമും പാസ്ര്‍വേര്‍ഡും കൈക്കലാക്കിയ അമേരിക്ക സംഗതി ചന്ദ്രനിലെത്തും മുമ്പ് അതിന്റെ വയറെല്ലാം വലിച്ചു പറിച്ചു കളഞ്ഞു. എന്നിട്ടെന്തായി ? ചന്ദ്രയാന്റെ ആപ്പീസു പൂട്ടിയെന്നു നമുക്കു സമ്മതിക്കേണ്ടി വന്നില്ലേ ?

ഒടുവിലെന്തായി ? ചന്ദ്രനില്‍ വെള്ളമുണ്ടെന്നു നാസ അമേരിക്കയില്‍ വച്ചു പ്രഖ്യാപിച്ചിരിക്കുന്നു. ഇതു പ്രഖ്യാപിക്കാന്‍ നാസയ്ര്‍ക്കെന്തു കാര്യം ? അല്ലെങ്കിലും എത്രയോ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ വച്ച് ചന്ദ്രനില്‍ വെള്ളമുണ്ട്, ചന്ദ്രനില്‍ വെള്ളമുണ്ട് എന്നു ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അല്ലെങ്കിലും ചന്ദ്രയാനൊക്കെ മുമ്പേ റഷ്യയും ചൈനയും ഇൌ രംഗത്ത് എന്തുമാത്രം പരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നു. അന്ന് അതൊക്കെ തകര്‍ത്തതും ഇതേ അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും കൂടി ചേര്‍ന്നായിരുന്നല്ലോ.

ആസിയാന്‍ കരാര്‍ ഒപ്പിട്ടതിനു ശേഷം ഇവിടെ റോഡുകള്‍ താറുമാറായി. നാഷനല്‍ ഹൈവേയൊക്കെ കിടക്കുന്ന കിടപ്പു കാണണം. അതുപോലെ, മഴ തീരെ കുറഞ്ഞു. ഇടുക്കിയിലെ വൃഷ്ടിപ്രദേശത്ത് കിട്ടേണ്ടിയിരുന്ന മഴയിപ്പോള്‍ കിട്ടുന്നത് കാലിഫോര്‍ണിയയിലും കോപ്പന്‍ഹാഗനിലും ഒക്കെയാണ്. എല്ലാം കരാറിന്റെ ഫലങ്ങള്‍. ഇതു ചോദ്യം ചെയ്യാന്‍ പോയ പാവം ആനന്ദ് ജോണ്‍ എന്നൊരു ചെറുപ്പക്കാരനെ അമേരിക്ക പത്തറുപത് കൊല്ലത്തേക്കല്ലേ ജയിലിലടച്ചത്. ആസിയാന്‍ കരാറില്‍ ഒപ്പിടരുത്, ഒപ്പിടരുത് എന്നു ഞങ്ങള്‍ വിവിധ ഭാഷകളില്‍ പറഞ്ഞതാണ്. ഒപ്പിട്ടേ അടങ്ങുവൊള്ളാരുന്നു. ഇനി അനുഭവിക്കാനുള്ളതെല്ലാം എല്ലാവരും കൂടിയങ്ങ് അനുഭവിച്ചോണം.

ആസിയാന്‍ കരാറിന്റെ ഭാഗമായാണ് ഇവിടെ പന്നിപ്പനി വന്നത്. പണ്ട് ഗാട്ട് ഒപ്പിട്ട കൂട്ടത്തിലാണ് എയ്ഡ്സ് വന്നതെന്നോര്‍ക്കണം. എയ്ഡ്സ് പിന്നെ മറ്റേ പരിപാടിയുമായി അറ്റാച്ച് ചെയ്തു വരുന്നത് കൊണ്ട് അക്കാര്യത്തില്‍ സൂക്ഷിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോള്‍ അങ്ങനെ വല്ലതുമാണോ ? ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പിടിക്കാം. ഒന്നും ചെയ്യാന്‍ പറ്റില്ല. എന്നിട്ട് എല്ലാവരും സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും കുറ്റം പറയുന്നു. ലാവ്ലിന്‍ കേസിന്റെ കാര്യം അങ്ങനെ. സത്യത്തില്‍ അമേരിക്കയും ലാവ്ലിന്‍ കമ്പനിയും തമ്മിലുള്ള പിണക്കത്തില്‍ പാവം പിണറായി ഇരയായതാണ്. നാളെ അമേരിക്ക ആരോടൊക്കെ പിണങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും ഇവിടുത്തെ മറ്റു നേതാക്കളുടെ അവസ്ഥ.

ഏറ്റവും ഒടുവില്‍ എയര്‍ ഇന്ത്യക്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നു. എന്താണ് കാര്യം ? ഒന്നുമില്ല, അമേരിക്കന്‍ വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്കു കൂടുതല്‍ സര്‍വീസ് നടത്താന്‍ പോകുന്നു. അപ്പോള്‍ എയര്‍ ഇന്ത്യയുമായി ഒരു മല്‍സരത്തിന് അവര്‍ക്കു താല്‍പര്യമില്ല. അതുകൊണ്ട് എയര്‍ ഇന്ത്യയോട് സര്‍വീസ് നിര്‍ത്താന്‍ അവരാവശ്യപ്പെട്ടു, കണ്ണും പൂട്ടി എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തി. ഇതാണ് ആസിയാന്‍ കരാറിന്റെ ദുരന്തങ്ങള്‍. ഇതിനപ്പുറവും ഇനി വരും, അതെല്ലാം നിങ്ങളനുഭവിക്കും. എന്നിട്ട് പാര്‍ട്ടിക്കു വല്ല ചെറിയ അബദ്ധോം പറ്റിയാന്‍ അതു വലിയ സംഭവമായി നിങ്ങളാഘോഷിക്കും.

ഇനിയങ്ങോട്ട് നിങ്ങള്‍ എന്തു കഴിക്കണം, എന്തു കുടിക്കണം എന്നതു പോലും ആസിയാന്‍ കരാര്‍ തീരുമാനിക്കും. പക്ഷെ, പാര്‍ട്ടി ഇതൊന്നും സമ്മതിച്ചു കൊടുക്കില്ല. കണ്ണൂരും കരിവള്ളൂരും എന്തിന് പ്ലാച്ചിമടയില്‍ വരെ വിപ്ലവസമരം കൊണ്ട് അമേരിക്കയെ തുരത്തിയിട്ടുണ്ട്. ഞങ്ങള്‍. ആസിയാല്‍ കരാറിനെതിരെയും ഞങ്ങള്‍ കൈകോര്‍ക്കുന്നു. രണ്ടാം തീയതിയിലെ മനുഷ്യച്ചങ്ങലയോടെ അമേരിക്കയുടെ അടിവേരുകള്‍ കുലുങ്ങും, അപ്പീസ് പൂട്ടും. അന്ന് പാര്‍ട്ടി ആത്യന്തികമായി അമേരിക്കയുടെ മേലുള്ള വിജയം സുനിശ്ചിതമാക്കും. അത്ര തന്നെ , ഹല്ല പിന്നെ.

Related Posts with Thumbnails
  • maliyekkal2
    ആസിയാന്‍ കരാര്‍ കേരളത്തിനെന്ത് ദോഷം എന്ത് ഗുണം എന്നു ചോദിച്ചാല്‍ എന്റെ ഉത്തരം ഇതാണ്... അതുവഴി മാര്‍ക്സിറ്റുക്കാര്‍ തങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന യുവവിഢികളെ മനുഷ്യചങ്ങല നിര്‍‌മ്മിച്ചതില്‍ കെട്ടിയിടുന്നു, പാട്ട പിരിവ്, ബക്കറ്റ് പിരിവ്, ഗുണ്ടാ പിരിവ് എന്നിവ നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നു കൂടെ പീണാറായി ,കോടിയേരി, ജയരാജുമാരുടെ കുടുംബ സ്വത്തുകളുടെ അടിത്തറ ഭദ്രമാക്കുന്നു, മത്സ്യ വിപണനത്തിലും മറ്റും മുന്നോക്കം നില്‍ക്കുന്ന ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇല്ലാത്ത ആസിയാര്‍ വിരുദ്ധത കേരളത്തില്‍ ഇടലെടുക്കുന്നതിന്റെ പ്രധാന ഉദ്ദേശം പോള്‍ വധത്തിന്റെ അലയൊലികള്‍ ഇല്ലാതാക്കുക എന്നത് തന്നെയായിരിക്കണം, അഭയ കേസിലെ സി.ഡി പുറത്താക്കിയതിന്റെ പിന്നില്‍ പോള്‍ വധത്തിന്റെ അലയൊലികള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു അത് കോടതി ഇടപ്പെട്ട് പരാജയപ്പെടുത്തിയപ്പോള്‍ ആസിയാനില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് സി.പി.എം .. ഏതൊരു നിയമം നമ്മുടെ രാജ്യത്ത് നടപ്പാക്കുമ്പോള്‍ ദോഷ വശങ്ങള്‍ക്കൊപ്പം ഗുണവും ഉണ്ടായിരിക്കുമല്ലോ ? നമ്മുടെ മന്ത്രിമാരൊക്കെ ഇത്ര മണ്ടന്മാരൊന്നുമല്ലല്ലോ, എന്തുകൊണ്ടാണ് ആ ഗുണവശങ്ങള്‍ എതിര്‍പക്ഷത്തുള്ളവര്‍ പുറത്ത് കൊണ്ടുവരാത്തത് എങ്കില്‍ ഈ കള്ള മാര്‍ക്സിസ്റ്റുകളെ ഊ ഹാലിളക്കം ഇല്ലാതാക്കാമല്ലോ. ഏത് വശമാണ് കൂടുതലെങ്കില്‍ അത് സമരത്തിലൂടെ അല്ലാതെ ഒരു കാമ്പയിലൂടെ എന്തുകൊണ്ട് ജനങ്ങളില്‍ എത്തിച്ചുക്കൂടാ ,, മനുഷ്യചങ്ങല ഉണ്ടാക്കിയാല്‍ അതാര്‍ക്കാ ലാഭം പാവം കേരള ജനതയ്ക്കോ അതോ പീണാറയിക്കും ജയരാജുമാര്‍ക്കുമോ ? ഇങ്ങനെയാണ് കേരളത്തിലെ മാര്‍ക്സിറ്റുകാര്‍ പോകുന്നുവെങ്കില്‍ പത്ത് സീറ്റ് തന്നെ തികച്ചും കിട്ടുമെന്ന് ഒരുറപ്പും ഇല്ല.. എല്ലാ കോട്ടകളും തകര്‍ന്നടിയുന്നത് നമ്മുക്ക് കാണാം അപ്പോള്‍ പീണറായിയാണ് കേരളത്തിന്റെ ഗോര്‍ബ്ബച്ചേവെന്ന് കേരള ജനത മനസ്സിലാക്കും .. കൂടെ ചെകുത്താന് കാഹളമൂതുന്ന ജയരാജന്മാരും കോടിയേരിയും മക്കളും .
  • johnnikos
    സുഹൃത്തേ, താങ്കള്‍ ശ്രദ്ധിക്കാഞ്ഞത് മന:പൂര്‍വമല്ലെന്നു കരുതുന്നു. ആസിയാന്‍ കരാര്‍ ഒപ്പിട്ട് 12 ദിവസത്തിനുശേഷമാണ് പോള്‍ വധം നടന്നത്. കരാറിനെക്കുറിച്ച് സൂചന കിട്ടിയപ്പോള്‍ത്തന്നെ കേരളം എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളോടോ പാര്‍ലമെന്റിലോ ചര്‍ച്ച ചെയ്യാതെയാണ് കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത്. കരാര്‍ ഒപ്പിടുന്നതിന് പത്തുദിവസം മുമ്പ് - ഓഗസ്റ്റ് 3-ന് കേരളമുഖ്യമന്ത്രിയും പ്ലാനിംഗ് ബോര്‍ഡ് ഉപാദ്ധ്യക്ഷനും കൂടി പ്രധാനമന്ത്രിയെക്കണ്ട് കരാര്‍ കേരളത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ കരാര്‍ വ്യവസ്ഥകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കരാര്‍ ഒപ്പിട്ട ഉടന്‍ തന്നെ പ്രതിഷേധസമരങ്ങളും ആരംഭിച്ചു.
    കേരളത്തില്‍ കൃഷിയെയും അനുബന്ധമേഖലകളെയും ആശ്രയിച്ച്‌ ജീവിക്കുന്നത്‌ ഒരു കോടിയിലേറെ പേരാണ്‌. അതില്‍ത്തന്നെ ബഹുഭൂരിപക്ഷം പേരുടെയും ഉപജീവനമാര്‍ഗമാണ്‌ ആസിയാന്‍ കരാര്‍ പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന നാളികേരം, റബ്ബര്‍, തേയില, കാപ്പി, കുരുമുളക്‌ എന്നീ വിളകള്‍. കേരളത്തിനു സമാനമായ കാലവസ്ഥയുള്ള ആസിയാന്‍ രാജ്യങ്ങളില്‍ ധാരാളം ഉത്പാദിപ്പിക്കുന്ന ഈ വിളകളുടെ കാര്യത്തില്‍ കരാര്‍ വ്യവസ്ഥകള്‍ ആ രാജ്യങ്ങള്‍ക്ക്‌ അനുകൂലമാണ്‌. എണ്ണവില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ റബ്ബര്‍ വില ഉടനെ കുത്തനെ ഇടിയില്ലെന്നു പ്രത്യാശിക്കാം‌. പക്ഷേ മറ്റു വിളകളുടെ കാര്യത്തില്‍ വിലത്തകര്‍ച്ച ഉറപ്പാണ്‌. ഈ വിളകള്‍ക്ക് വിലത്തകര്‍ച്ചയുണ്ടായ വര്‍ഷങ്ങളില്‍ കൃഷിക്കാര്‍ കടക്കെണിയിലായതും കര്‍ഷക ആത്മഹത്യകള്‍ പെരുകിയതും കേരളം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായതും എല്ലാവരും കണ്ടതാണ്‌. റബ്ബര്‍ വില ഇടിയുകയും കൂടി ചെയ്താല്‍ ദുരന്തം പൂര്‍ണ്ണമാകും. മത്സ്യബന്ധനമേഖലയ്ക്കുണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങള്‍ ഇതിനു പുറമേയാണ്‌. ഇത്രയധികം പ്രശ്നങ്ങള്‍ ഈ കരാര്‍ മൂലം മറ്റൊരു സംസ്ഥാനത്തിനും ഉണ്ടാകാന്‍ പോകുന്നില്ല എന്നതുകൊണ്ടുതന്നെയാണ്‌ എതിര്‍പ്പ്‌ കേരളത്തില്‍ ഏറ്റവും ശക്തമായിരിക്കുന്നത്‌.

    എന്തൊക്കെപ്പറഞ്ഞാലും ഇന്ന്‌ കേരളത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ പ്രശ്നം ആസിയാന്‍ കരാര്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം തന്നെയാണ്‌. മനുഷ്യച്ചങ്ങല കണ്ടിട്ട്‌ കരാര്‍ വ്യവസ്ഥകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തുനിയില്ലായിരിക്കാം. എന്നുവച്ച്‌ ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള ഒരു പ്രശ്നത്തില്‍ ഒന്നും ചെയ്യാതിരിക്കാനാണെങ്കില്‍ പിന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവശ്യമില്ലല്ലോ. സമരവും സമരത്തിനുവേണ്ടിയുള്ള പ്രചരണവും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സഹായിക്കും‌. അത്രമാത്രം. സമരം ശക്തിപ്പെട്ട്‌ ഒരുപക്ഷേ സംഗതിയുടെ ഗൗരവം കോണ്‍ഗ്രസ്‌ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറായാല്‍ കരാര്‍ വ്യവസ്ഥകള്‍ തിരുത്താന്‍ കഴിയും. 2010 ജനുവരിയിലാണ്‌ കരാര്‍ പ്രാബല്യത്തില്‍ വരുന്നത്‌ എന്നതിനാല്‍ ഇനിയും ഏറെ വൈകിയിട്ടില്ല. ജനങ്ങളുടെ പ്രതിഷേധം ഉടനെ ശക്തിപ്പെടുമോ, അതോ വിലത്തകര്‍ച്ച വന്നതിനുശേഷമേ ശക്തിപ്പെടുകയുള്ളോ, വിലത്തകര്‍ച്ച വന്നാല്‍പ്പോലും കോണ്‍ഗ്രസ്‌ എന്തെങ്കിലും ചെയ്യാന്‍ തയ്യാറാകുമോ, അതോ ഇതൊക്കെ വിധി, അനുഭവിക്കുക തന്നെ എന്ന മട്ടില്‍ ജനങ്ങള്‍ സമരത്തോട്‌ പുറം തിരിഞ്ഞു നില്‍ക്കുമോ, ഇതൊക്കെ കാത്തിരുന്നു തന്നെ കാണണം.
  • bhakta_khanna
    keralam nannavanemenkil ee kodeyirum, jayarajineyum, pinarayeyum pinne vere kure cheenja communistukareyum kadalil thaazthanam..
  • ranjithviswam
    ബെര്‍ളി എന്തും പരിഹാസത്തിന്റെ ചുവയുള്ള ആക്ഷേപഹാസ്യത്തിന്റെ രൂപത്തിലാണ് എഴുതുന്നത് എന്നു തോന്നുന്നു. ആസിയാന്‍ കരാറില്‍ ഇടതുപക്ഷവും... നമ്മള്‍ പാലാക്കാരുടെ സ്വന്തം കെ എം മാണി പോലും മുന്നോട്ട് വെച്ച ആശങ്കകള്‍ എല്ലാം വെറുതെയാണെന്ന് ഇത്ര തരം താണ നിലവാരത്തില്‍ ആക്ഷേപിച്ചത് ശരിയായില്ല. ആസിയന്‍ കരാറിന്റെ ഗുണവശങ്ങള്‍ എന്തൊക്കെയാണെന്ന് വായനക്കാരോട് പറഞ്ഞു തരേണ്ട ചുമതല കൂടി താങ്കള്‍ക്കുണ്ട്. ഇതിനെ ഇത്ര മാത്രം പിന്താങ്ങുന്ന സാഹചര്യത്തില്‍.
    പിന്നെ ചങ്ങല പിടിച്ചാല്‍ കരാറ് റദാക്കുമോ എന്നൊക്കെ ചോദിച്ചാല്‍ പണ്ട് ആദ്യം ശിപായി ലഹള നടന്നപ്പോഴേ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയോ.. പിന്നെ കൊല്ലം എത്ര കഴിഞ്ഞു.. എത്ര തുടര്‍ സമരങ്ങള്‍ ആരുടെയൊക്കെ നേത്രുത്വത്തില്‍ നടന്നു..
    ഈ പണം പാവപ്പെട്ടവര്‍ക്കു കൊടുക്കത്തില്ലേ എന്നൊരു സഹ്രുദയന്‍ ചോദിച്ചത് കണ്ടു. അങ്ങിനെയെങ്കില്‍ ഇന്‍റ്റര്നെറ്റ് ബ്ലോഗിംഗ് തുടങ്ങിയ അനാവശ്യ ചിലവുകള്‍ ഒഴിവാക്കി താങ്കള്‍ ആദ്യം മാത്രുക കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
    ലക്ഷക്കണക്കിനായ കര്ഷകരെ നേരിട്ട് ബാധിക്കുന്ന ആസിയാന്‍ കരാറിനെതിരെ സംഘടിപ്പിക്കുന്ന ഒരു പ്രധിഷേധത്തെ ഇങ്ങനെ ആക്ഷേപിക്കുമ്പോള്‍ ബെര്ളി മുതലാളിയോടുള്ള കൂറ് കാണിക്കുകയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയേണ്ടതില്ല
  • താരതമ്യം കൊള്ളാം..ശിപായി ലഹളയും ചങ്ങലയും. .ഒരു മഹത്തായ സമരത്തെ ആണോ ഈ പരിപാടിയോട് തരടംയം ചെയ്യുന്നേ..അതൊക്കെ " സഹന " സമരങ്ങള്‍ തന്നെ ആരുന്നു...ഇപ്പൊ ആരു സഹിക്കുന്നു...ജനം മാത്രം:)പണം ചിലവക്കതെയും സമരങ്ങള്‍ ആവാമല്ലോ...കോട്ടയത്തെ ഗാന്ധി പ്രതിമക്കു ചുറ്റും കൂടി നിന്നും മുദ്രാവാക്യം വിളിക്ക..സെക്രെടരിഅറ്റ് നടയില്‍ നിരാഹാരം കിടക്ക..അങ്ങനെ അങ്ങനെ.അതൊന്നും ഇവര്‍ക്ക് പറ്റില്ല ....സാധാരണ ജനത്തിന് ഈ വക സമരങ്ങളോട് പുശ്ച്ചം ആണ്. പാവപ്പെട്ടവര്‍ക്ക് ഈ പണം മാത്രമല്ല കൊള്ളാവുന്നെ. ഏത് അനാവശ്യ ചിലവും ഒഴിവാക്കപെടെണ്ടത് തന്നെ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിക്കാനുള്ള അടവ്..അത്രേയുള്ളൂ സുഹൃത്തേ ഇവരുടെ ഉന്നം. പാര്‍ട്ടി സെക്രെടര്യ്യെ പ്രോസികുട്ടു ചെയ്യാന്‍ അനുമതി കൊടുതപോഴും ഉണ്ടായി ആഹ്വാനം. ഹര്‍ത്താലിന്. നിയമം അതിന്റെ വഴിക്ക് പോട്ടെ എന്ന് ചിന്തിക്കാനുള്ള വിവേകം പോലും ഏവര്ക്കില്ലാതെ പോയല്ലോ. പിന്നെ ബെര്‍ലി മുതലാളിയോട് ഉള്ള കൂറ് കാണിക്കാന്‍ ബ്ലോഗ്‌ എഴുതണോ.. ജോലി മര്യാദക്ക് ചെയ്താല്‍ പോരെ. അല്ലേല്‍ ഏത് മുതലാളിക്ക ഇതൊക്കെ നോക്കന നേരം. ഒരു ആക്ഷേപഹാസ്യ ലേഖനത്തെ അതിന്റെ സെന്‍സില്‍ കണ്ടാല്‍ പോരെ.
  • "ശിപായി ലഹള " (ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം...) സഹന സമരമാണെന്ന് പറഞ്ഞത് കഷ്ടമായിപ്പോയി...
  • ഇവിടെ വീട്ടില്‍ ഉണ്ടാവുന്ന തേങ്ങ ഒന്ന് താഴെ ഇട്ടു കിട്ടാന്‍ ആളില്ല. ഇനി ആരെയെങ്ങിലും കിട്ടിയാല്‍ അവനൊക്കെ തെങ്ങിന്റെ വില ചോദിക്കും, അപ്പോഴാണ് അവന്മാരുടെ ആസിയന്‍ കരാറും, മനുഷ്യ ചങ്ങലയും, തെങ്ങക്കൊലയും. അല്ല സുഹൃത്തെ, ഈ ആസിയന്‍ കരാര്‍ വരുന്നത് വരെ ഇവിടുത്തെ കേരകര്‍ഷകര്‍ സുഖിക്കുവയിരുന്നോ ?
    എന്തെങ്ങിലും പ്രശ്നനങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാരു വന്നു സഹായിക്ക്, സുബ്സീടി പ്രഖ്യാപിക്ക് എന്നൊക്കെ വിലപിക്കാതെ അതിനെ എങ്ങനെ നേരിടാം എന്ന് ആലോചിക്ക്... ഹല്ലാ പിന്നെ ....
  • rkthomas
    അങ്ങനെ ബെര്‍ളിയും അവരുടെ പാളയത്തില്‍ ആയി . ഇടതു പക്ഷം പറയുന്നതു മുഴുവന്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നവരല്ല ജനങ്ങള്‍ . എന്നാല്‍ അവര്‍ എന്ത് പറഞ്ഞാലും അവരുടെ പഴയകാല പൊട്ടത്തരങ്ങള്‍ എടുത്തിട്ടു ഓട്ടയടക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല . ഗാട്ട് കരാര്‍ കൊണ്ടു നമ്മുടെ കര്‍ഷകര്‍ക്ക് കുഴപ്പങ്ങള്‍ ഉണ്ടായി എന്നത് അന്ഗീകരിക്കേണ്ട കാര്യം ആണ് എന്നുള്ളത് പോലെ , ആസിയാന്‍ കരാര്‍ മൂലം നമ്മുടെ കര്‍ഷകര്‍ ബുദ്ധിമുട്ടും എന്ന് ഇടതുപക്ഷം തെളിഞ്ഞും വലതു പക്ഷത്തെ വളരെയധികം പേര്‍ ഒളിഞ്ഞും പറയുന്ന കാര്യം ആണ് . എന്തിന് നാമ്മുടെ ഉമ്മന്‍ ചാണ്ടിക്കും മണിക്കും ഒക്കെ സംശയമുള്ളപ്പോഅതിനെ ഇത്രയതികം ന്യായീകരിക്കേണ്ട ആവശ്യം ഇല്ല്ലയിരുന്നു . ഇതു ഇടതു പക്ഷത്തിന്റെ മാത്രം ആശങ്ക അല്ല എല്ലാ കൃഷിക്കാരുടെയും ആണ് എന്ന് ഓര്‍ക്കുക . ഏതെങ്കിലും ഒന്നിനെ എതിര്‍ത്താല്‍ ലോകത്തുള്ള എല്ലാ കാര്യങ്ങളെയും കണക്ട് ചെയ്തു ആളെ പട്ടിയാക്കുന്ന പരിപാടി ശരി എന്ന് തോന്നുന്നില്ല .
  • sreejith
    ജോലി ചെയ്യുന്ന സ്ഥാപനത്തോട്‌ കൂറ് പുലര്‍ത്തുന്നത് വളരെ നല്ല കാര്യമാണ്. ആ സ്ഥാപനത്തിന്റെ രാഷ്രിയതോട് നീതി പുലര്‍ത്തുന്നത് അതിലും നല്ല കാര്യം, പക്ഷെ അതിനു വേണ്ടി ഇത്തരം വില കുറഞ്ഞ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യുന്നത് അത്ര നല്ലതാണെന്ന് തോനുന്നില്ല. ആസിയാന്‍ കരാര്‍ ഇവിടുത്ത കര്‍ഷകര്‍ക്ക് ഒരു ദോഷവും വരുത്തില്ല എന്ന പ്രചരണം ഒന്നും നോക്കാതെ ഇങ്ങനെ പിന്‍ താങ്ങരുത്,

    പിന്നെ

    ആകാശത്തിന്റെ നീലിമയില്‍ അവര്‍ നടന്നു, ഭീമനും യുധിഷ്ടിരനും ഭീഡി വലിച്ചു, ദുര്യോധനന് ജലധോശംയിരുന്നു, അമ്പലത്തിലെ കെടാവിളക്കുകള്‍ കേട്ടണഞ്ഞു, ആടുകളെയും മേയ്ച്ചു കൊണ്ട് അവള്‍ വന്നപ്പോള്‍ അവന്‍ ചോദിച്ചു ഇനിയും വരില്ലേ ഇതിലെ ആനകളെയും മേയ്ച്ചു കൊണ്ട്

    ഇത് ജഗതി പണ്ട് ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തില്‍ പറഞ്ഞതാണ്‌ കഞ്ഞാവ്‌ അടിച്ചു കൊണ്ട്. ബെര്‍ളി അങ്ങനെ എഴുതാറില്ല എന്ന് വിശ്വസിക്കുന്നു
  • സുഹൃത്തേ ..ചങ്ങല പിടിക്കാന്‍ പോവുന്ന വാര്‍ത്ത കേള്‍ക്കുന്ന ഓരോ സാധാരണക്കാരുടെയും മനസ്സില്‍ വന്നത് ആണ് ബെര്‍ലി പോസ്റ്റ്‌ ചെയ്തത്. ഒന്ന് ചോദിച്ചോട്ടെ...ഈ ചങ്ങലക്കാരില്‍ എന്ത്ര പേര്‍ക്ക് ആസിയാന്‍ കരാറിനെ പറ്റി അറിയാം.. മിനിമം 75 ശതമാനത്തിനും അറിയില്ല..ഇതു സംഘടിപ്പിക്കുന്ന പണം കൊണ്ട് അരി മേടിക്കാന്‍ ‍ കഴിവില്ലാത്ത പാവങ്ങള്‍ക്ക് കൊടുത്തിരുന്നെങ്കില്‍..ചികിത്സ പണം ഇല്ലാത്തവര്‍ക്ക് അത് കൊടുത്തിരുന്നെകില്‍. നമ്മളെ ബാധിക്കുന്ന ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ട്. ആസിയാന്‍ കരാര്‍ അതില്‍ എത്ത്രമത്തെ ആയി വരും എന്ന് ഒന്ന് ചിന്തിക്കു...വിശപ്പ്‌,അനാഥത്വം,രോഗങ്ങള്‍,പാര്‍പിടം, വിദ്യാഭ്യാസം...ഇവക്കൊക്കെ മേലെ അത് വരുമോ സുഹൃത്തേ ? ഈ ചങ്ങല പണിയുന്ന കൊണ്ട് ആരെങ്കിലും ആസിയാന്‍ കരാര്‍ വേണ്ട എന്ന് വെക്കുമെന്ന് തലയില്‍ ഓളമുള്ള ആരും വിചാരിക്കില്ല.....സദ്ദാം ഹുസൈന്‍ മരിച്ചപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ അല്ലെ നമ്മള്‍....ഇവിടെ ഇതില്‍ അപ്പുറവും നടക്കു...ഒരു ആശ്വാസം ഉണ്ട്.....അന്ന് പൊതു അവധി ആയി പോയി....വഴിയില്‍ പെട്ട് പോവില്ലല്ലോ...അത്രയും സമാധാനം.
  • sreejith
    സുഹൃത്തേ, നമ്മള്‍ മലയാളികളുടെ സ്ഥിരം പരിഭവങ്ങള്‍ തന്നെയാണ് താങ്കളും ഇവിടെ പറഞ്ഞത്. എന്റെ കമന്റ്‌ കരാര്‍ നല്ലതാണു എന്ന ധ്വനിയുള്ള ബ്ലോങിനെതിരെയാണ് അല്ലാതെ അതിനെതിരെ നടത്തുന്ന മനുഷ്യ ചങ്ങലയെ അനുകൂലിച്ചല്ല, ഇവിടെ ചങ്ങല ഉണ്ടാക്കിയാല്‍ കരാര്‍ പിന്‍ വലിക്കും എന്ന് കരുതാം മാത്രം കൊച്ചു കുട്ടിയോന്നും അല്ല ഞാന്‍.

    പിന്നെ ചങ്ങല നടത്തുന്ന കാശു കൊണ്ട് പാവങ്ങള്‍ക്ക് കഞ്ഞി വാങ്ങിച്ചു കൊടുത്തൂടെ എന്നൊക്കെ പറഞ്ഞാല്‍ അത് കുറച്ചു കടന്നു പോയില്ലേ.

    ആസിയന്‍ കരാറും ലാവ്‌ലിന്‍ കേസും എന്താണെന്നു അറിയാത്തവരാണ് ഇവിടെയുള്ള ഭൂരിപക്ഷം, അവരെ മാദ്യമങ്ങളും രാഷിതൃയക്കാരും ആവശ്യത്തില്‍ കൂടുതല്‍ ദുരുപയോഗം ചെയ്യുന്നുട്‌, അതിന്റെ കൂടെ ഈ ബ്ലോഗ്‌ വഴിയും അത് വേണോ?

    ഇനി ഈ കമന്റ്‌ ഇടാന്‍ ഉപയോഗിച്ച ഇന്റര്‍നെറ്റ്‌ കാശു വല്ല പാവങ്ങള്‍ക്കും കൊടുത്തൂടെ എന്നൊന്നും ചോദിക്കരുത്.

    ഞാന്‍ കൊടുക്കില്ല........
  • സുഹൃത്തേ ...ജോലി ചെയ്യുന്ന സ്ഥാപനത്തോടും അതിന്റെ രാഷ്ട്രീയത്തോടും ഉള്ള ഒരു കൂറ് അല്ല ബെര്‍ലി യുടെ പോസ്റ്റില്‍....അതുപോലെ കരാര്‍ നല്ലതാണു എന്നുള്ള ധ്വനിയും ഇല്ല....ചങ്ങലയോടുള്ള പരിഹാസം മാത്രം....അതിനെ ആണ് ഞാന്‍ അനുകൂലിച്ചത്. പിന്നെ എഴുതിവന്നപ്പോള്‍ എന്നപോലെ ഉള്ള സാധാരണക്കാരുടെ മനസ്സില്‍ ഇതുപോലെ ഉള്ള രാഷ്ട്രീയ കൊമാരങ്ങലോടുള്ള എതിര്‍പ്പും പുറത്തു വന്നു എന്ന് മാത്രം. അത് തങ്ങലോടോ താങ്ങള്‍ എഴുതിയതിനോടോ ഉള്ള മറുപടിയും അല്ല എന്ന് പറഞ്ഞുകൊള്ളട്ടെ.

    ചങ്ങല നടത്തുന്ന കാശുകൊണ്ട് മാത്രമല്ല...രാസ്ത്രെയക്കാര്‍ വെറുതെ ചിലവാക്കുന്ന എല്ലാ കശുകളും പാവപ്പെട്ടവന് ഉപകാരം ഉണ്ടാവാന്‍ വിനിയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം. ഈ ചങ്ങലകളും, ജില്ല സമ്മേളനങ്ങളും കൊണ്ട് സാധാരണക്കാര്‍ക്ക് എന്ത് പ്രയോജനം? ഒന്നാലോചിച്ചാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അംഗ സംഖ്യ ഉള്ള യുവജന സംഖടന ആണ് ഡിഫി. തൊഴില്‍ ഉള്ളവരും ഇല്ലാത്തവരും ആയ ലക്ഷക്കണക്കിന്‌ പേര്‍. ഭരണം ഇല്ലാത്തപ്പോള്‍ മാത്രം തെരുവില്‍ ഇറങ്ങി പൊതുമുതല്‍ നശിപ്പിക്കുന്ന ഒരു കൂട്ടം പേര്‍. ഈ കൂട്ടായ്മ നാടിന്‍റെ വികസനത്തിന്‌ ഉതകിയിരുന്നുവേന്കില്‍
  • kuttappan
    ആസിയാനൊരുക്കുന്ന ചതിക്കുഴികള്‍
    ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ കേരള കര്‍ഷകരുടെ നടുവൊടിക്കുമെന്ന് സുബിന്‍ ഡെന്നിസ്
    അന്താരാഷ്ട്രവ്യാപാരത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ വികസിതരാജ്യങ്ങളുടെ വക്താക്കളും മുഖ്യധാരാ സാമ്പത്തികശാസ്ത്രജ്ഞരും സ്വതന്ത്രവ്യാപാരത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുന്നത്‌ പതിവാണ്‌. ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ്‌ വ്യാപാരം സ്വതന്ത്രമാക്കുമ്പോള്‍ ആഭ്യന്തര ഉത്പാദകരുടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ധിക്കും; ഓരോ രാജ്യവും താന്താങ്ങള്‍ക്ക്‌ ഏറ്റവും കാര്യക്ഷമമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങളിള്‍ സ്പെഷ്യലൈസ്‌ ചെയ്യുക വഴി എല്ലാ രാജ്യങ്ങളുടെയും ഉത്പാദനം വര്‍ധിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും ചെയ്യും - ഇതാണ്‌ അവരുടെ വാദഗതികളുടെ രത്നചുരുക്കം.

    എന്നാല്‍ ബ്രിട്ടനും അമേരിക്കയും ജര്‍മനിയും ജപ്പാനും ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളൊന്നും തന്നെ സ്വതന്ത്രവ്യാപാരത്തിലൂടെയല്ല വളര്‍ന്നത്‌ എന്നതാണ്‌ വസ്തുത. ഇറ്റലി, ബല്‍ജിയം, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ ഉത്പന്നങ്ങളുമായി മല്‍സരിക്കാന്‍ കഴിയാത്തതിനാല്‍ അവയ്ക്കെതിരെ ഇറക്കുമതിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ്‌ ബ്രിട്ടന്‍ വ്യാവസായിക വിപ്ലവം സാധ്യമാക്കിയത്‌. അതിനുശേഷം ബ്രിട്ടന്‍ അമേരിക്കയ്ക്കുപദേശിച്ചു കൊടുത്തതും, എന്നാല്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച് തദ്ദേശവ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചും സംരക്ഷിച്ചുനിര്‍ത്തിയും വളര്‍ന്ന അമേരിക്ക തങ്ങളുടെ ലോകമേധാവിത്വം ഉറച്ചുകഴിഞ്ഞപ്പോള്‍ മറ്റുരാജ്യങ്ങള്‍ക്ക്‌ ഓതിക്കൊടുക്കാന്‍ തുടങ്ങിയതുമായ മന്ത്രമാണ്‌ സ്വതന്ത്രവ്യാപാരം.

    ഇറക്കുമതിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും തദ്ദേശീയ ഉത്പാദകര്‍ക്കു വളരാനുള്ള സാഹചര്യമൊരുക്കിയും സാമ്പത്തിക വളര്‍ച്ച കൈവരിച്ച്‌ വികസിതരാജ്യ പദവി നേടിയതിനു ശേഷമാണ്‌ ഈ രാജ്യങ്ങള്‍ മറ്റുരാജ്യങ്ങളെ സ്വതന്ത്രവ്യാപാരം നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കുന്നത്‌ എന്ന്‌ ആദ്യം ചൂണ്ടിക്കാണിച്ചവരില്‍ പ്രമുഖനായിരുന്നു ജര്മന്‍ സാമ്പത്തികശാസ്ത്രജ്ഞനായ ഫ്രഡറിക്‌ ലിസ്റ്റ്‌. വികസിതരാജ്യങ്ങളുടെ ഈ തന്ത്രത്തെ ലിസ്റ്റ്‌ ഉപമിച്ചത്, ഗോവണി ഉപയോഗിച്ച്‌ മുകളിലെത്തിയതിനുശേഷം, തങ്ങളുടെ സ്ഥാനത്തിനു വെല്ലുവിളി നേരിടാതിരിക്കാന്‍ വേണ്ടി ആ ഗോവണി തട്ടി മാറ്റുന്നതിനോടാണ് (Kicking away the ladder)‌.

    സ്വതന്ത്രവ്യാപാരത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന വികസിതരാജ്യങ്ങള്‍ തന്നെ ഭീമമായ തുകകള്‍ ഓരോ വര്‍ഷവും സബ്സിഡി നല്‍കിയും മറ്റനേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും തങ്ങളുടെ കാര്‍ഷികരംഗം സംരക്ഷിച്ചു നിര്‍ത്തുന്നുണ്ട്‌. ലോകവ്യാപാരസംഘടനയുടെ വരവോടെ ഇറക്കുമതിത്തീരുവയില്‍ ലോകമെമ്പാടും കുറവു വന്നിട്ടുണ്ടെങ്കിലും മറ്റുനിയന്ത്രണങ്ങളും സബ്സിഡികളും നിലനില്‍ക്കുന്നതില്‍ നിന്നു ഒരു കാര്യം വ്യക്തമാണ്‌ - വികസിതരാജ്യങ്ങള്‍ക്കു തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനറിയാം. ഇറക്കുമതി നിയന്ത്രിച്ചുകൊണ്ടാണെങ്കില്‍ അങ്ങനെ, സ്വതന്ത്രവ്യാപാരത്തിന്റെ പേരില്‍ മൂന്നാം ലോകരാജ്യങ്ങളുടെ വിപണി തുറന്നെടുത്തിട്ടാണെങ്കില്‍ അങ്ങനെ. അതേസമയം കൊളോണിയല്‍ ഭരണത്തിനുകീഴില്‍ സ്വതന്ത്രവ്യാപാരം നടപ്പിലാക്കാന്‍ നിര്‍ബന്ധിതരായ ഇന്ത്യയുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം മൂന്നാം ലോകരാജ്യങ്ങള്‍ക്കു വന്ന ദുര്‍ഗതി ഇതിന്റെ മറുവശമാണ്‌.

    ഏതുവ്യാപാരക്കരാറിലും ഉള്‍പ്പെട്ടിട്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കരാറിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ തമ്മിലുള്ള ബലാബലത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ലോകവ്യാപാരസംഘടനയുടെ കരാര്‍ വ്യവസ്ഥകള്‍ വികസിതരാജ്യങ്ങള്‍ക്കു കൂടുതല്‍ നേട്ടമുണ്ടാകുന്ന തരത്തിലായത്‌ വെറുതെയല്ല. പക്ഷേ തെക്കുകിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ ആസിയാനുമായി ഇന്ത്യ വ്യാപാരക്കരാറിലേര്‍പ്പെടുമ്പോള്‍ സംഗതി കുറച്ച്‌ വ്യത്യസ്തമാണ്‌. ആസിയാന്‍ രാജ്യങ്ങള്‍ പൊതുവെ ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലാണെങ്കില്‍ തന്നെയും വികസ്വരരാജ്യങ്ങള്‍ തന്നെയാണ്‌. ലോകവ്യാപാരസംഘടനയുടെ ചര്‍ച്ചകളില്‍ സംഭവിക്കാറുള്ളതു പോലെ അടച്ചിട്ട മുറികളില്‍ നടത്തുന്ന വിലപേശലുകളും വികസിതരാജ്യപ്രതിനിധികളുടെ സമ്മര്‍ദവുമൊന്നും ഇവിടെ പ്രശ്നമല്ല. അങ്ങനെവരുമ്പോള്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കുന്നതരത്തിലായിരിക്കും കരാര്‍ വ്യവസ്ഥകള്‍ക്കു രൂപം നല്‍കിയിരിക്കുക എന്നു കരുതുന്നത്‌ ന്യായമാണല്ലോ. ഈ പശ്ചാത്തലത്തില്‍ ആസിയാന്‍ കരാര്‍ പരിശോധിക്കുമ്പോഴാണ്‌ പ്രതീക്ഷകള്‍ക്കു പാളം തെറ്റുന്നതും ഈ കരാര്‍ എത്രത്തോളം അപകടകരമാണെന്നു വ്യക്തമാവുന്നതും.

    ചരക്കുകളുടെ വ്യാപാരം ഉദാരമാക്കുന്നതിനുള്ള കരാറാണ്‌ ഓഗസ്റ്റ്‌ 13-ന്‌ ഇന്ത്യയും ആസിയാനും ഒപ്പുവച്ചത്‌. ഇതിന്റെ ഫലമായി ചുരുക്കം ചില വ്യവസായങ്ങള്‍ക്കു മാത്രമേ നേട്ടമുണ്ടാവുകയുള്ളൂ എന്ന് വ്യവസായ പ്രതിനിധികള്‍ തന്നെ പറയുന്നു. കൂടുതല്‍ നേട്ടമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നത്‌ സേവന മേഖലയിലാണ്‌. സേവനങ്ങളുടെ വ്യാപാരത്തെ സംബന്ധിക്കുന്ന കരാര്‍ ഒപ്പുവയ്ക്കാനിരിക്കുന്നതേയുള്ളൂ താനും. ആ കരാര്‍ ഒപ്പിടാന്‍ വേണ്ടി എന്തൊക്കെ വിട്ടുവീഴ്ചകള്‍ക്കാണ്‌ സര്‍ക്കാര്‍ തയ്യാറാവുക എന്ന് കാത്തിരുന്നു കാണാം. പക്ഷേ കേരളത്തിലെ കര്‍ഷകരെ നാശത്തിന്റെ പടുകുഴിയിലേയ്ക്ക്‌ തള്ളിവിടാന്‍ നിലവിലുള്ള കരാറിലെ വ്യവസ്ഥകള്‍ തന്നെ ധാരാളം.

    കരാര്‍ വ്യവസ്ഥകള്‍ ചുരുക്കത്തില്‍

    ഇന്ത്യയും ആസിയാനും തമ്മില്‍ വ്യാപാരം നടക്കുന്ന അയ്യായിരത്തോളം ഉത്പന്നങ്ങളെ സംബന്ധിക്കുന്നതാണ്‌ കരാര്‍. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുമേലുള്ള നിയന്ത്രണങ്ങള്‍ - പ്രധാനമായും ഇറക്കുമതിത്തീരുവ (ചുങ്കനിരക്കുകള്‍) - നിശ്ചിത കാലയളവിനുള്ളില്‍ വെട്ടിക്കുറച്ച്‌ വ്യാപാരം ഉദാരമാക്കണം എന്നതാണ്‌ കരാറിന്റെ കാതല്‍. ഇതിനായി ഉത്പന്നങ്ങളെ അഞ്ചു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌:

    1) നോര്‍മല്‍ ട്രാക്ക്‌ (ഇതില്‍ത്തന്നെ രണ്ട്‌ ഉപവിഭാഗങ്ങളുണ്ട്‌ - നോര്‍മല്‍ ട്രാക്ക്‌ 1, നോര്‍മല്‍ ട്രാക്ക്‌ 2 എന്നിവ)
    2) സെന്‍സിറ്റിവ്‌ ട്രാക്ക്‌
    3) ഹൈലി സെന്‍സിറ്റിവ്‌ ലിസ്റ്റുകള്‍
    4) എക്സ്ക്ലൂഷന്‍ ലിസ്റ്റ്‌ (സംരക്ഷിതപ്പട്ടിക അല്ലെങ്കില്‍ ഋണപ്പട്ടിക)
    5) സ്പെഷ്യല്‍ പ്രോഡക്സ്‌ (പ്രത്യേക ഉത്പന്നങ്ങള്‍)

    ഉത്പന്നങ്ങളുടെ ചുങ്കനിരക്ക്‌ കുറച്ചുകൊണ്ടുവരുന്നതിനെ സംബന്ധിച്ച്‌ ഓരോ രാജ്യവും വെവ്വേറെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്‌. ഇന്ത്യയുടെ പട്ടികയില്‍ 80 ശതമാനത്തോളം ഉത്പന്നങ്ങള്‍ നോര്‍മല്‍ ട്രാക്കിലാണ്‌. നോര്‍മല്‍ ട്രാക്ക്‌ 1-ലാണ്‌ ഭൂരിപക്ഷം ഉത്പന്നങ്ങളും. ഇവയുടെ ചുങ്കനിരക്ക്‌ 2013 ഡിസംബര്‍ 31-നകം പൂജ്യത്തിലെത്തിക്കണം. നോര്‍മല്‍ ട്രാക്ക്‌ 2-ല്‍പ്പെട്ട ഉത്പന്നങ്ങളുടെ ചുങ്കനിരക്ക്‌ 2016 ഡിസംബര്‍ 31-നകം പൂജ്യത്തിലെത്തിക്കണം.

    ഏകദേശം 10 ശതമാനം ഉത്പന്നങ്ങളാണ്‌ സെന്‍സിറ്റിവ്‌ ട്രാക്കിലുള്ളത്‌. ഇവയുടെ ചുങ്കനിരക്ക്‌ 2016-നകം 5 ശതമാനമായി കുറയ്ക്കണമെന്നാണ്‌ വ്യവസ്ഥ. ചുരുക്കം ചില ഉത്പന്നങ്ങളെ ഹൈലി സെന്‍സിറ്റിവ്‌ ലിസ്റ്റില്‍ പെടുത്താം. ഇവയുടെ ചുങ്കനിരക്കുകള്‍ നിശ്ചിതകാലയളവിനുള്ളില്‍ 50 ശതമാനമായോ 50 അല്ലെങ്കില്‍ 25 ശതമാനം കണ്ടോ കുറയ്ക്കണം. ഇന്ത്യ ഈ ലിസ്റ്റില്‍ ഒരുത്പന്നം പോലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്‌ കൗതുകകരമായ മറ്റൊരുകാര്യം. ഓരോ രാജ്യവും ഇറക്കുമതിമൂലം ഏറ്റവുമധികം പ്രതിസന്ധിയിലാകാന്‍ സാധ്യതയുള്ളതും തങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താനാഗ്രഹിക്കുന്നതുമായ ഉത്പന്നങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ സംരക്ഷിതപ്പട്ടികയിലാണ്‌. 2007-ല്‍ നിലനില്‍ക്കുന്ന ചുങ്കനിരക്കുകള്‍ അതേപടി നിലനിര്‍ത്താം എന്നതാണ്‌ ഈ പട്ടികയില്‍പ്പെട്ട ഉത്പന്നങ്ങളുടെ പ്രത്യേകത. 489 ഉത്പന്നങ്ങളെയാണ്‌ ഇന്ത്യ ഈ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്‌.

    കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ ഒന്നാണ്‌ കരാറിലെ പ്രത്യേക ഉത്പന്നങ്ങളുടെ പട്ടിക. കേരളത്തിനു സമാനമായ കാലാവസ്ഥ നിലനില്‍ക്കുന്ന ആസിയാന്‍ രാജ്യങ്ങള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നതും ഇന്ത്യന്‍ വിപണിയിലേയ്ക്കു കടന്നുകയറാന്‍ ഏറ്റവും സുപ്രധാനമായ മാര്‍ഗമായി അവര്‍ കാണുന്നതുമായ അഞ്ച്‌ ഉത്പന്നങ്ങള്‍ മാത്രമാണ്‌ ഈ വിഭാഗത്തിലുള്ളത്‌. അസംസ്കൃത പാമോയില്‍, സംസ്കരിച്ച പാമോയില്‍, തേയില, കാപ്പി, കുരുമുളക്‌ എന്നിവയാണ്‌ ഈ ഉത്പന്നങ്ങള്‍. താഴെക്കാണുന്ന പട്ടികയില്‍ ചേര്‍ത്തിരിക്കുന്നതു പ്രകാരമാണ്‌ ഇവയുടെ ചുങ്കനിരക്കുകള്‍ കുറയ്ക്കേണ്ടത്‌.
    പരമാവധി ചുമത്താവുന്ന ചുങ്കനിരക്കും യഥാര്‍ത്ഥ ചുങ്കനിരക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നത്‌ ശ്രദ്ധിക്കേണ്ടതാണ്‌. പാമോയിലിന്‌ 90 ശതമാനം ചുങ്കം ചുമത്താനുള്ള അനുവാദമുണ്ടായിട്ടു കൂടി ഇന്ത്യ ഇപ്പോള്‍ ചുങ്കം ചുമത്തുന്നതേയില്ല. പോരെങ്കില്‍ ഇറക്കുമതി ചെയ്യുന്ന പാമോയിലിന്‌ കിലോയ്ക്ക്‌ 15 രൂപ റേഷന്‍ സബ്സിഡി അനുവദിച്ചിട്ടുണ്ടുതാനും. കേരളത്തിലെ കേരകൃഷി ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണെന്നും വിലത്തകര്‍ച്ചയുടെ കാര്യത്തില്‍ മുഖ്യപ്രതി പാമോയില്‍ ഇറക്കുമതിയാണെന്നും എല്ലാവര്‍ക്കും അറിവുള്ളതാണ്‌. പാമോയില്‍ ഇറക്കുമതിയില്‍ ഉണ്ടാവുന്ന വര്‍ധനവ്‌ കേരകര്‍ഷകര്‍ക്ക്‌ താങ്ങാവുന്നതിലും വലിയ ആഘാതമാവും ഉണ്ടാക്കുക. സമാനമായ സ്ഥിതിവിശേഷമാണ്‌ തേയില, കാപ്പി, കുരുമുളക്‌ എന്നിവയുടെ കാര്യത്തിലുമുള്ളത്‌. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള തേയിലയും കാപ്പിയും കുരുമുളകും വിലകുറച്ച്‌ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുമ്പോള്‍ കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടാന്‍ കളമൊരുങ്ങുകയാണ്‌.

    കരാറിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു വാദം, 50 ശതമാനത്തിനടുത്തു ചുങ്കനിരക്ക്‌ ചുമത്താന്‍ അനുവാദമുള്ള സ്ഥിതിക്ക്‌ കാര്‍ഷികവിളകളെ സംരക്ഷിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ കരാറിലുണ്ടെന്നാണ്‌. പക്ഷേ അന്താരാഷ്ട്രവിപണിയിലെ വിലകള്‍ രാജ്യങ്ങളുടെ കറന്‍സി വിനിമയ നിരക്കുകളെക്കൂടി ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌. വിനിമയനിരക്കില്‍ കാലാകാലങ്ങളായി ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക്‌ കര്‍ഷകര്‍ ഉത്തരവാദികളല്ല. ഉദാഹരണത്തിന്‌, മലേഷ്യന്‍ കറന്‍സിയായ റിന്‍ഗ്ഗിറ്റിന്റെ മൂല്യം കുറഞ്ഞാല്‍ മലേഷ്യന്‍ ഉത്പന്നങ്ങള്‍ക്ക്‌ വില കുറയുകയും ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. ഇത്തരം സംഭവവികാസങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടത്തില്‍ നിന്നും സംരക്ഷണം നല്‍കാനാണ്‌ ഉയര്‍ന്ന നിരക്കില്‍ ചുങ്കം ചുമത്താനുള്ള അവകാശം രാജ്യങ്ങള്‍ നിലനിര്‍ത്തുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍ ആസിയാന്‍ കരാര്‍ ഫലത്തില്‍ ചെയ്യുന്നത്‌, കേരളത്തിലെ കര്‍ഷകര്‍ക്കുണ്ടായിരുന്ന ഈ സംരക്ഷണകവചം എടുത്തുകളയുകയാണ്‌. മറ്റുസംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിളകള്‍ ഒട്ടുമുക്കാലും സംരക്ഷിതപ്പട്ടികയിലാണെന്നോര്‍ക്കണം. 'പ്രത്യേക ഉത്പന്നങ്ങളു'ടെ കാര്യത്തില്‍, ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന ഉത്പന്നങ്ങള്‍ക്കു 50 ശതമാനം ചുങ്കനിരക്കുകള്‍ കൂട്ടിയാലും ഇവിടെത്തെക്കാള്‍ കുറഞ്ഞ വിലയാണുണ്ടാവുക.

    സ്വാഭാവിക റബ്ബര്‍ സംരക്ഷിതപ്പട്ടികയിലാണെങ്കിലും അതിനു നിലവില്‍ ചുമത്താവുന്ന ചുങ്കനിരക്ക്‌ 20 ശതമാനം മാത്രമാണ്‌. ലോകവ്യാപാരസംഘടന റബ്ബറിനെ വ്യാവസായികോത്പന്നങ്ങളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നതിനാലാണ്‌ ഇത്‌. കാര്‍ഷികോത്പന്നങ്ങള്‍ക്ക്‌ 300 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താവുന്നതാണ്‌. റബ്ബറിനെ കാര്‍ഷികോത്പന്നങ്ങളുടെ ഗണത്തില്‍പ്പെടുത്തണമെന്നത്‌ കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന കാര്യം ഓര്‍മിക്കുമല്ലോ. ക്രൂഡ്‌ ഓയിലിന്റെ വില ഉയര്‍ന്നുനില്‍ക്കുന്നതിനാലാണ്‌ റബ്ബറിന്‌ ഇന്നുള്ള വിലയെങ്കിലും ലഭിക്കുന്നത്‌. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ഇടിഞ്ഞാല്‍ റബ്ബറിനെ സംബന്ധിച്ചിടത്തോളം പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. പോരെങ്കില്‍ കൃത്രിമ റബ്ബറും ബഹുഭൂരിപക്ഷം റബ്ബറുത്പന്നങ്ങളും നോര്‍മല്‍ ട്രാക്കിലാണു താനും. വിലകുറഞ്ഞ റബ്ബറുത്പന്നങ്ങളുടെ ഇറക്കുമതി തദ്ദേശ വ്യവസായങ്ങളെ ദോഷകരമായി ബാധിച്ചാല്‍ റബ്ബറിന്റെ ഡിമാന്‍ഡ് കുറയുന്നതിനും വില പിന്നെയുമിടിയുന്നതിനും ഇടയാകും.

    രണ്ടേകാല്‍ ലക്ഷം പേര്‍ പണിയെടുക്കുന്ന മത്സ്യബന്ധനമേഖല നേരിടാന്‍ പോകുന്ന പ്രതിസന്ധി ഇതിനെല്ലാം പുറമേയാണ്‌. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പല മത്സ്യങ്ങളും എല്ലാത്തരത്തിലുള്ള സംസ്കരിച്ച മത്സ്യവും നോര്‍മല്‍ ട്രാക്കിലാണ്‌. മത്സ്യബന്ധനവും മത്സ്യസംസ്കരണവും ലാഭകരമല്ലാതെയാവുന്നതോടെ പട്ടിണിയും കടയും നമ്മുടെ തീരദേശമേഖലയിലാകെ കരിനിഴല്‍ വീഴ്ത്തും.ഉത്പാദനക്ഷമതാവാദം

    ഉത്പാദനക്ഷമത കുറവായതാണ്‌ കേരളത്തിലെ കൃഷിയുടെ പ്രശ്നമെന്നും അതു വര്‍ധിപ്പിച്ചു കൊണ്ട്‌ വിലയിടിവിനെ നേരിടാമെന്നും വാദിക്കുന്നുണ്ടു ചിലര്‍. ഇക്കൂട്ടര്‍ തിരിച്ചറിയാതെ പോകുന്നത്‌, ഉത്പാദനക്ഷമതയും ചെലവും തമ്മിലുള്ള വ്യത്യാസമാണ്‌. തേയില, കുരുമുളക്‌, കാപ്പി, നാളികേരം എന്നിവയുടെ ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ കേരളം പിന്നിലാണെന്നതു ശരിതന്നെ. പക്ഷേ റബ്ബറിന്റെ ഉത്പാദനക്ഷമതയില്‍ കേരളം ലോകത്ത്‌ ഒന്നാം സ്ഥാനത്താണ്‌ - ഒരു ഹെക്ടറില്‍ ശരാശരി 1,471 കിലോഗ്രാം റബ്ബറാണ്‌ സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്‌. എന്നിട്ടും ആസിയാന്‍ കരാര്‍ കേരളത്തിലെ റബ്ബര്‍ കൃഷിക്കു ഭീഷണിയാണ്‌. ആസിയാന്‍ രാജ്യങ്ങളില്‍ കാര്‍ഷികോത്പാദനത്തിന്റെ ചെലവ്‌ താരതമ്യേന കുറവാണ്‌ എന്നതു തന്നെ കാരണം.

    ഉത്പാദനച്ചെലവില്‍ തൊഴിലാളികളുടെ വേതനവും മറ്റു ചെലവുകളും ഉള്‍പ്പെടുന്നു. തൊണ്ണൂറുകളില്‍ ഉദാരീകരണം ആരംഭിച്ചതു മുതല്‍ കാര്‍ഷികരംഗത്തെ നിക്ഷേപത്തെ സര്‍ക്കാര്‍ അവഗണിച്ചതും സബ്സിഡികള്‍ വെട്ടിക്കുറച്ചതുമൊക്കെത്തന്നെയാണ്‌ വിത്തും വളവും ജലസേചനവും ഉള്‍പ്പെടെയുള്ള അനുബന്ധച്ചെലവുകള്‍ വര്‍ധിച്ചതിനു പിന്നില്‍. തൊഴിലാളികളുടെ വേതനം കേരളത്തില്‍ കൂടുതലാണ്‌ എന്നതും ശരിതന്നെ. അതുകൊണ്ട്‌ വേതനം വെട്ടിക്കുറയ്ക്കുകയാണോ നമുക്കുമുന്നിലുള്ള പോംവഴി? ഏതുവിധേനയും ചെലവുകുറയ്ക്കുക എന്നതാണു ലക്ഷ്യമെങ്കിൽ അടിമസമ്പ്രദായം നടപ്പിലാക്കിയാല്‍ മതിയല്ലോ. വലിച്ചുനീട്ടില്ലാതെ പറഞ്ഞാല്‍, ഈ പ്രശ്നത്തോടുള്ള നമ്മുടെ സമീപനം സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടനുസരിച്ചിരിക്കും. കര്‍ഷകരും തൊഴിലാളികളുമടക്കം എല്ലാവരുടെയും ജീവിതനിലവാരം ഉയര്‍ത്തുകയാണു ലക്ഷ്യമെങ്കില്‍, ഏതുവിധേനയും ചെലവു ചുരുക്കി സ്വതന്ത്രവ്യാപാരമേഖകളില്‍ ചേര്‍ന്നു മത്സരിക്കാന്‍ ശ്രമിക്കുന്നത്‌ ആ ലക്ഷ്യത്തിനു കടകവിരുദ്ധമാകും എന്നു സാരം.

    സ്വാഭാവികമായും ഒരു സംശയം തോന്നാം. കേരളം റബ്ബര്‍ കൃഷിയില്‍ ലോകത്താരോടും കിടപിടിക്കാവുന്ന നിലയിലെത്തിയപ്പോള്‍ മറ്റു വിളകളുടെ കാര്യത്തില്‍ പിന്നാക്കം പോയതെങ്ങനെ? റബ്ബര്‍ കൃഷിയുടെ വളര്‍ച്ചയെ സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്‌. കര്‍ഷകര്‍ക്ക്‌ മുന്തിയ വിത്തിനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനും മികച്ച കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സബ്സിഡികളും വായ്പകളും നല്‍കി സാമ്പത്തികസഹായം നല്‍കുന്നതിനും ശക്തമായ സര്‍ക്കാര്‍ സംവിധാനം നിലവിലുള്ള വിളയാണ്‌ റബ്ബര്‍. എന്നാല്‍ പുത്തന്‍ കൃഷിരീതികളും വിത്തിനങ്ങളൂമൊക്കെ സ്വീകരിക്കാനും കൃഷിയില്‍ താത്പര്യമെടുത്ത്‌ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും കേരളത്തിലെ കര്‍ഷകരെ പ്രാപ്തരാക്കിയത്‌ റബ്ബറിനുലഭിച്ച ഉയര്‍ന്ന വിലയാണെന്നും പഠനങ്ങള്‍ സംശയലേശമെന്യേ വ്യക്തമാക്കുന്നു. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വേണ്ടത്‌ കര്‍ഷകര്‍ക്കു വേണ്ട പിന്തുണ നല്‍കുന്നതിനുള്ള പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ന്യായമായ വിലയും അതുവഴി ഉയര്‍ന്ന വരുമാനവും ഉറപ്പുവരുത്തുകയുമാണെന്നര്‍ത്ഥം.

    ആഗോളീകരണത്തിന്റെ അടിസ്ഥാനയുക്തികളിലൊന്നാണ്‌ "Race to the bottom". കാര്‍ഷികവിളകളുടെ വിലയിടിച്ചു കൊണ്ടും തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചുകൊണ്ടും ആഗോള വ്യാപാരമേഖലയില്‍ പിടിച്ചുനില്‍ക്കാനും മൂലധനം ആകര്‍ഷിക്കാനും രാജ്യങ്ങള്‍ നിര്‍ബന്ധിതരാകുന്ന പ്രതിഭാസത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. ഇന്ത്യ-ആസിയാന്‍ കരാര്‍ പോലെയുള്ള സ്വതന്ത്രവ്യാപാരക്കരാറുകള്‍ പിന്തുടരുന്നതും ഇതേ യുക്തി തന്നെ. മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ ജീവിതനിലവാരം വര്‍ധിക്കുന്നതിനെ പുരോഗതി എന്നു വിളിക്കാമെങ്കില്‍ അത്തരത്തില്‍ പുരോഗാത്മകമായ ദിശയിലുള്ള സാമൂഹ്യ വികാസത്തെ പിറകോട്ടടിക്കുന്നതിനേ ഈ യുക്തിയെ പിന്‍പറ്റിയുള്ള ചിന്തകള്‍ ഉതകൂ എന്നതാണ്‌ ചരിത്രം നല്‍കുന്ന പാഠം
    Credit: http://dillipost.blogspot.com/2009/10/blog-post...
  • kuttappan
    ആസിയാനൊരുക്കുന്ന ചതിക്കുഴികള്‍
    ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ കേരള കര്‍ഷകരുടെ നടുവൊടിക്കുമെന്ന് സുബിന്‍ ഡെന്നിസ്
    അന്താരാഷ്ട്രവ്യാപാരത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ വികസിതരാജ്യങ്ങളുടെ വക്താക്കളും മുഖ്യധാരാ സാമ്പത്തികശാസ്ത്രജ്ഞരും സ്വതന്ത്രവ്യാപാരത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുന്നത്‌ പതിവാണ്‌. ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ്‌ വ്യാപാരം സ്വതന്ത്രമാക്കുമ്പോള്‍ ആഭ്യന്തര ഉത്പാദകരുടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ധിക്കും; ഓരോ രാജ്യവും താന്താങ്ങള്‍ക്ക്‌ ഏറ്റവും കാര്യക്ഷമമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങളിള്‍ സ്പെഷ്യലൈസ്‌ ചെയ്യുക വഴി എല്ലാ രാജ്യങ്ങളുടെയും ഉത്പാദനം വര്‍ധിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും ചെയ്യും - ഇതാണ്‌ അവരുടെ വാദഗതികളുടെ രത്നചുരുക്കം.

    എന്നാല്‍ ബ്രിട്ടനും അമേരിക്കയും ജര്‍മനിയും ജപ്പാനും ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളൊന്നും തന്നെ സ്വതന്ത്രവ്യാപാരത്തിലൂടെയല്ല വളര്‍ന്നത്‌ എന്നതാണ്‌ വസ്തുത. ഇറ്റലി, ബല്‍ജിയം, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ ഉത്പന്നങ്ങളുമായി മല്‍സരിക്കാന്‍ കഴിയാത്തതിനാല്‍ അവയ്ക്കെതിരെ ഇറക്കുമതിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ്‌ ബ്രിട്ടന്‍ വ്യാവസായിക വിപ്ലവം സാധ്യമാക്കിയത്‌. അതിനുശേഷം ബ്രിട്ടന്‍ അമേരിക്കയ്ക്കുപദേശിച്ചു കൊടുത്തതും, എന്നാല്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച് തദ്ദേശവ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചും സംരക്ഷിച്ചുനിര്‍ത്തിയും വളര്‍ന്ന അമേരിക്ക തങ്ങളുടെ ലോകമേധാവിത്വം ഉറച്ചുകഴിഞ്ഞപ്പോള്‍ മറ്റുരാജ്യങ്ങള്‍ക്ക്‌ ഓതിക്കൊടുക്കാന്‍ തുടങ്ങിയതുമായ മന്ത്രമാണ്‌ സ്വതന്ത്രവ്യാപാരം.

    ഇറക്കുമതിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും തദ്ദേശീയ ഉത്പാദകര്‍ക്കു വളരാനുള്ള സാഹചര്യമൊരുക്കിയും സാമ്പത്തിക വളര്‍ച്ച കൈവരിച്ച്‌ വികസിതരാജ്യ പദവി നേടിയതിനു ശേഷമാണ്‌ ഈ രാജ്യങ്ങള്‍ മറ്റുരാജ്യങ്ങളെ സ്വതന്ത്രവ്യാപാരം നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കുന്നത്‌ എന്ന്‌ ആദ്യം ചൂണ്ടിക്കാണിച്ചവരില്‍ പ്രമുഖനായിരുന്നു ജര്മന്‍ സാമ്പത്തികശാസ്ത്രജ്ഞനായ ഫ്രഡറിക്‌ ലിസ്റ്റ്‌. വികസിതരാജ്യങ്ങളുടെ ഈ തന്ത്രത്തെ ലിസ്റ്റ്‌ ഉപമിച്ചത്, ഗോവണി ഉപയോഗിച്ച്‌ മുകളിലെത്തിയതിനുശേഷം, തങ്ങളുടെ സ്ഥാനത്തിനു വെല്ലുവിളി നേരിടാതിരിക്കാന്‍ വേണ്ടി ആ ഗോവണി തട്ടി മാറ്റുന്നതിനോടാണ് (Kicking away the ladder)‌.

    സ്വതന്ത്രവ്യാപാരത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന വികസിതരാജ്യങ്ങള്‍ തന്നെ ഭീമമായ തുകകള്‍ ഓരോ വര്‍ഷവും സബ്സിഡി നല്‍കിയും മറ്റനേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും തങ്ങളുടെ കാര്‍ഷികരംഗം സംരക്ഷിച്ചു നിര്‍ത്തുന്നുണ്ട്‌. ലോകവ്യാപാരസംഘടനയുടെ വരവോടെ ഇറക്കുമതിത്തീരുവയില്‍ ലോകമെമ്പാടും കുറവു വന്നിട്ടുണ്ടെങ്കിലും മറ്റുനിയന്ത്രണങ്ങളും സബ്സിഡികളും നിലനില്‍ക്കുന്നതില്‍ നിന്നു ഒരു കാര്യം വ്യക്തമാണ്‌ - വികസിതരാജ്യങ്ങള്‍ക്കു തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനറിയാം. ഇറക്കുമതി നിയന്ത്രിച്ചുകൊണ്ടാണെങ്കില്‍ അങ്ങനെ, സ്വതന്ത്രവ്യാപാരത്തിന്റെ പേരില്‍ മൂന്നാം ലോകരാജ്യങ്ങളുടെ വിപണി തുറന്നെടുത്തിട്ടാണെങ്കില്‍ അങ്ങനെ. അതേസമയം കൊളോണിയല്‍ ഭരണത്തിനുകീഴില്‍ സ്വതന്ത്രവ്യാപാരം നടപ്പിലാക്കാന്‍ നിര്‍ബന്ധിതരായ ഇന്ത്യയുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം മൂന്നാം ലോകരാജ്യങ്ങള്‍ക്കു വന്ന ദുര്‍ഗതി ഇതിന്റെ മറുവശമാണ്‌.

    ഏതുവ്യാപാരക്കരാറിലും ഉള്‍പ്പെട്ടിട്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കരാറിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ തമ്മിലുള്ള ബലാബലത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ലോകവ്യാപാരസംഘടനയുടെ കരാര്‍ വ്യവസ്ഥകള്‍ വികസിതരാജ്യങ്ങള്‍ക്കു കൂടുതല്‍ നേട്ടമുണ്ടാകുന്ന തരത്തിലായത്‌ വെറുതെയല്ല. പക്ഷേ തെക്കുകിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ ആസിയാനുമായി ഇന്ത്യ വ്യാപാരക്കരാറിലേര്‍പ്പെടുമ്പോള്‍ സംഗതി കുറച്ച്‌ വ്യത്യസ്തമാണ്‌. ആസിയാന്‍ രാജ്യങ്ങള്‍ പൊതുവെ ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലാണെങ്കില്‍ തന്നെയും വികസ്വരരാജ്യങ്ങള്‍ തന്നെയാണ്‌. ലോകവ്യാപാരസംഘടനയുടെ ചര്‍ച്ചകളില്‍ സംഭവിക്കാറുള്ളതു പോലെ അടച്ചിട്ട മുറികളില്‍ നടത്തുന്ന വിലപേശലുകളും വികസിതരാജ്യപ്രതിനിധികളുടെ സമ്മര്‍ദവുമൊന്നും ഇവിടെ പ്രശ്നമല്ല. അങ്ങനെവരുമ്പോള്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കുന്നതരത്തിലായിരിക്കും കരാര്‍ വ്യവസ്ഥകള്‍ക്കു രൂപം നല്‍കിയിരിക്കുക എന്നു കരുതുന്നത്‌ ന്യായമാണല്ലോ. ഈ പശ്ചാത്തലത്തില്‍ ആസിയാന്‍ കരാര്‍ പരിശോധിക്കുമ്പോഴാണ്‌ പ്രതീക്ഷകള്‍ക്കു പാളം തെറ്റുന്നതും ഈ കരാര്‍ എത്രത്തോളം അപകടകരമാണെന്നു വ്യക്തമാവുന്നതും.

    ചരക്കുകളുടെ വ്യാപാരം ഉദാരമാക്കുന്നതിനുള്ള കരാറാണ്‌ ഓഗസ്റ്റ്‌ 13-ന്‌ ഇന്ത്യയും ആസിയാനും ഒപ്പുവച്ചത്‌. ഇതിന്റെ ഫലമായി ചുരുക്കം ചില വ്യവസായങ്ങള്‍ക്കു മാത്രമേ നേട്ടമുണ്ടാവുകയുള്ളൂ എന്ന് വ്യവസായ പ്രതിനിധികള്‍ തന്നെ പറയുന്നു. കൂടുതല്‍ നേട്ടമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നത്‌ സേവന മേഖലയിലാണ്‌. സേവനങ്ങളുടെ വ്യാപാരത്തെ സംബന്ധിക്കുന്ന കരാര്‍ ഒപ്പുവയ്ക്കാനിരിക്കുന്നതേയുള്ളൂ താനും. ആ കരാര്‍ ഒപ്പിടാന്‍ വേണ്ടി എന്തൊക്കെ വിട്ടുവീഴ്ചകള്‍ക്കാണ്‌ സര്‍ക്കാര്‍ തയ്യാറാവുക എന്ന് കാത്തിരുന്നു കാണാം. പക്ഷേ കേരളത്തിലെ കര്‍ഷകരെ നാശത്തിന്റെ പടുകുഴിയിലേയ്ക്ക്‌ തള്ളിവിടാന്‍ നിലവിലുള്ള കരാറിലെ വ്യവസ്ഥകള്‍ തന്നെ ധാരാളം.

    കരാര്‍ വ്യവസ്ഥകള്‍ ചുരുക്കത്തില്‍

    ഇന്ത്യയും ആസിയാനും തമ്മില്‍ വ്യാപാരം നടക്കുന്ന അയ്യായിരത്തോളം ഉത്പന്നങ്ങളെ സംബന്ധിക്കുന്നതാണ്‌ കരാര്‍. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുമേലുള്ള നിയന്ത്രണങ്ങള്‍ - പ്രധാനമായും ഇറക്കുമതിത്തീരുവ (ചുങ്കനിരക്കുകള്‍) - നിശ്ചിത കാലയളവിനുള്ളില്‍ വെട്ടിക്കുറച്ച്‌ വ്യാപാരം ഉദാരമാക്കണം എന്നതാണ്‌ കരാറിന്റെ കാതല്‍. ഇതിനായി ഉത്പന്നങ്ങളെ അഞ്ചു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌:

    1) നോര്‍മല്‍ ട്രാക്ക്‌ (ഇതില്‍ത്തന്നെ രണ്ട്‌ ഉപവിഭാഗങ്ങളുണ്ട്‌ - നോര്‍മല്‍ ട്രാക്ക്‌ 1, നോര്‍മല്‍ ട്രാക്ക്‌ 2 എന്നിവ)
    2) സെന്‍സിറ്റിവ്‌ ട്രാക്ക്‌
    3) ഹൈലി സെന്‍സിറ്റിവ്‌ ലിസ്റ്റുകള്‍
    4) എക്സ്ക്ലൂഷന്‍ ലിസ്റ്റ്‌ (സംരക്ഷിതപ്പട്ടിക അല്ലെങ്കില്‍ ഋണപ്പട്ടിക)
    5) സ്പെഷ്യല്‍ പ്രോഡക്സ്‌ (പ്രത്യേക ഉത്പന്നങ്ങള്‍)

    ഉത്പന്നങ്ങളുടെ ചുങ്കനിരക്ക്‌ കുറച്ചുകൊണ്ടുവരുന്നതിനെ സംബന്ധിച്ച്‌ ഓരോ രാജ്യവും വെവ്വേറെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്‌. ഇന്ത്യയുടെ പട്ടികയില്‍ 80 ശതമാനത്തോളം ഉത്പന്നങ്ങള്‍ നോര്‍മല്‍ ട്രാക്കിലാണ്‌. നോര്‍മല്‍ ട്രാക്ക്‌ 1-ലാണ്‌ ഭൂരിപക്ഷം ഉത്പന്നങ്ങളും. ഇവയുടെ ചുങ്കനിരക്ക്‌ 2013 ഡിസംബര്‍ 31-നകം പൂജ്യത്തിലെത്തിക്കണം. നോര്‍മല്‍ ട്രാക്ക്‌ 2-ല്‍പ്പെട്ട ഉത്പന്നങ്ങളുടെ ചുങ്കനിരക്ക്‌ 2016 ഡിസംബര്‍ 31-നകം പൂജ്യത്തിലെത്തിക്കണം.

    ഏകദേശം 10 ശതമാനം ഉത്പന്നങ്ങളാണ്‌ സെന്‍സിറ്റിവ്‌ ട്രാക്കിലുള്ളത്‌. ഇവയുടെ ചുങ്കനിരക്ക്‌ 2016-നകം 5 ശതമാനമായി കുറയ്ക്കണമെന്നാണ്‌ വ്യവസ്ഥ. ചുരുക്കം ചില ഉത്പന്നങ്ങളെ ഹൈലി സെന്‍സിറ്റിവ്‌ ലിസ്റ്റില്‍ പെടുത്താം. ഇവയുടെ ചുങ്കനിരക്കുകള്‍ നിശ്ചിതകാലയളവിനുള്ളില്‍ 50 ശതമാനമായോ 50 അല്ലെങ്കില്‍ 25 ശതമാനം കണ്ടോ കുറയ്ക്കണം. ഇന്ത്യ ഈ ലിസ്റ്റില്‍ ഒരുത്പന്നം പോലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്‌ കൗതുകകരമായ മറ്റൊരുകാര്യം. ഓരോ രാജ്യവും ഇറക്കുമതിമൂലം ഏറ്റവുമധികം പ്രതിസന്ധിയിലാകാന്‍ സാധ്യതയുള്ളതും തങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താനാഗ്രഹിക്കുന്നതുമായ ഉത്പന്നങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ സംരക്ഷിതപ്പട്ടികയിലാണ്‌. 2007-ല്‍ നിലനില്‍ക്കുന്ന ചുങ്കനിരക്കുകള്‍ അതേപടി നിലനിര്‍ത്താം എന്നതാണ്‌ ഈ പട്ടികയില്‍പ്പെട്ട ഉത്പന്നങ്ങളുടെ പ്രത്യേകത. 489 ഉത്പന്നങ്ങളെയാണ്‌ ഇന്ത്യ ഈ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്‌.

    കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ ഒന്നാണ്‌ കരാറിലെ പ്രത്യേക ഉത്പന്നങ്ങളുടെ പട്ടിക. കേരളത്തിനു സമാനമായ കാലാവസ്ഥ നിലനില്‍ക്കുന്ന ആസിയാന്‍ രാജ്യങ്ങള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നതും ഇന്ത്യന്‍ വിപണിയിലേയ്ക്കു കടന്നുകയറാന്‍ ഏറ്റവും സുപ്രധാനമായ മാര്‍ഗമായി അവര്‍ കാണുന്നതുമായ അഞ്ച്‌ ഉത്പന്നങ്ങള്‍ മാത്രമാണ്‌ ഈ വിഭാഗത്തിലുള്ളത്‌. അസംസ്കൃത പാമോയില്‍, സംസ്കരിച്ച പാമോയില്‍, തേയില, കാപ്പി, കുരുമുളക്‌ എന്നിവയാണ്‌ ഈ ഉത്പന്നങ്ങള്‍. താഴെക്കാണുന്ന പട്ടികയില്‍ ചേര്‍ത്തിരിക്കുന്നതു പ്രകാരമാണ്‌ ഇവയുടെ ചുങ്കനിരക്കുകള്‍ കുറയ്ക്കേണ്ടത്‌.
    പരമാവധി ചുമത്താവുന്ന ചുങ്കനിരക്കും യഥാര്‍ത്ഥ ചുങ്കനിരക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നത്‌ ശ്രദ്ധിക്കേണ്ടതാണ്‌. പാമോയിലിന്‌ 90 ശതമാനം ചുങ്കം ചുമത്താനുള്ള അനുവാദമുണ്ടായിട്ടു കൂടി ഇന്ത്യ ഇപ്പോള്‍ ചുങ്കം ചുമത്തുന്നതേയില്ല. പോരെങ്കില്‍ ഇറക്കുമതി ചെയ്യുന്ന പാമോയിലിന്‌ കിലോയ്ക്ക്‌ 15 രൂപ റേഷന്‍ സബ്സിഡി അനുവദിച്ചിട്ടുണ്ടുതാനും. കേരളത്തിലെ കേരകൃഷി ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണെന്നും വിലത്തകര്‍ച്ചയുടെ കാര്യത്തില്‍ മുഖ്യപ്രതി പാമോയില്‍ ഇറക്കുമതിയാണെന്നും എല്ലാവര്‍ക്കും അറിവുള്ളതാണ്‌. പാമോയില്‍ ഇറക്കുമതിയില്‍ ഉണ്ടാവുന്ന വര്‍ധനവ്‌ കേരകര്‍ഷകര്‍ക്ക്‌ താങ്ങാവുന്നതിലും വലിയ ആഘാതമാവും ഉണ്ടാക്കുക. സമാനമായ സ്ഥിതിവിശേഷമാണ്‌ തേയില, കാപ്പി, കുരുമുളക്‌ എന്നിവയുടെ കാര്യത്തിലുമുള്ളത്‌. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള തേയിലയും കാപ്പിയും കുരുമുളകും വിലകുറച്ച്‌ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുമ്പോള്‍ കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടാന്‍ കളമൊരുങ്ങുകയാണ്‌.

    കരാറിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു വാദം, 50 ശതമാനത്തിനടുത്തു ചുങ്കനിരക്ക്‌ ചുമത്താന്‍ അനുവാദമുള്ള സ്ഥിതിക്ക്‌ കാര്‍ഷികവിളകളെ സംരക്ഷിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ കരാറിലുണ്ടെന്നാണ്‌. പക്ഷേ അന്താരാഷ്ട്രവിപണിയിലെ വിലകള്‍ രാജ്യങ്ങളുടെ കറന്‍സി വിനിമയ നിരക്കുകളെക്കൂടി ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌. വിനിമയനിരക്കില്‍ കാലാകാലങ്ങളായി ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക്‌ കര്‍ഷകര്‍ ഉത്തരവാദികളല്ല. ഉദാഹരണത്തിന്‌, മലേഷ്യന്‍ കറന്‍സിയായ റിന്‍ഗ്ഗിറ്റിന്റെ മൂല്യം കുറഞ്ഞാല്‍ മലേഷ്യന്‍ ഉത്പന്നങ്ങള്‍ക്ക്‌ വില കുറയുകയും ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. ഇത്തരം സംഭവവികാസങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടത്തില്‍ നിന്നും സംരക്ഷണം നല്‍കാനാണ്‌ ഉയര്‍ന്ന നിരക്കില്‍ ചുങ്കം ചുമത്താനുള്ള അവകാശം രാജ്യങ്ങള്‍ നിലനിര്‍ത്തുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍ ആസിയാന്‍ കരാര്‍ ഫലത്തില്‍ ചെയ്യുന്നത്‌, കേരളത്തിലെ കര്‍ഷകര്‍ക്കുണ്ടായിരുന്ന ഈ സംരക്ഷണകവചം എടുത്തുകളയുകയാണ്‌. മറ്റുസംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിളകള്‍ ഒട്ടുമുക്കാലും സംരക്ഷിതപ്പട്ടികയിലാണെന്നോര്‍ക്കണം. 'പ്രത്യേക ഉത്പന്നങ്ങളു'ടെ കാര്യത്തില്‍, ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന ഉത്പന്നങ്ങള്‍ക്കു 50 ശതമാനം ചുങ്കനിരക്കുകള്‍ കൂട്ടിയാലും ഇവിടെത്തെക്കാള്‍ കുറഞ്ഞ വിലയാണുണ്ടാവുക.

    സ്വാഭാവിക റബ്ബര്‍ സംരക്ഷിതപ്പട്ടികയിലാണെങ്കിലും അതിനു നിലവില്‍ ചുമത്താവുന്ന ചുങ്കനിരക്ക്‌ 20 ശതമാനം മാത്രമാണ്‌. ലോകവ്യാപാരസംഘടന റബ്ബറിനെ വ്യാവസായികോത്പന്നങ്ങളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നതിനാലാണ്‌ ഇത്‌. കാര്‍ഷികോത്പന്നങ്ങള്‍ക്ക്‌ 300 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താവുന്നതാണ്‌. റബ്ബറിനെ കാര്‍ഷികോത്പന്നങ്ങളുടെ ഗണത്തില്‍പ്പെടുത്തണമെന്നത്‌ കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന കാര്യം ഓര്‍മിക്കുമല്ലോ. ക്രൂഡ്‌ ഓയിലിന്റെ വില ഉയര്‍ന്നുനില്‍ക്കുന്നതിനാലാണ്‌ റബ്ബറിന്‌ ഇന്നുള്ള വിലയെങ്കിലും ലഭിക്കുന്നത്‌. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ഇടിഞ്ഞാല്‍ റബ്ബറിനെ സംബന്ധിച്ചിടത്തോളം പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. പോരെങ്കില്‍ കൃത്രിമ റബ്ബറും ബഹുഭൂരിപക്ഷം റബ്ബറുത്പന്നങ്ങളും നോര്‍മല്‍ ട്രാക്കിലാണു താനും. വിലകുറഞ്ഞ റബ്ബറുത്പന്നങ്ങളുടെ ഇറക്കുമതി തദ്ദേശ വ്യവസായങ്ങളെ ദോഷകരമായി ബാധിച്ചാല്‍ റബ്ബറിന്റെ ഡിമാന്‍ഡ് കുറയുന്നതിനും വില പിന്നെയുമിടിയുന്നതിനും ഇടയാകും.

    രണ്ടേകാല്‍ ലക്ഷം പേര്‍ പണിയെടുക്കുന്ന മത്സ്യബന്ധനമേഖല നേരിടാന്‍ പോകുന്ന പ്രതിസന്ധി ഇതിനെല്ലാം പുറമേയാണ്‌. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പല മത്സ്യങ്ങളും എല്ലാത്തരത്തിലുള്ള സംസ്കരിച്ച മത്സ്യവും നോര്‍മല്‍ ട്രാക്കിലാണ്‌. മത്സ്യബന്ധനവും മത്സ്യസംസ്കരണവും ലാഭകരമല്ലാതെയാവുന്നതോടെ പട്ടിണിയും കടയും നമ്മുടെ തീരദേശമേഖലയിലാകെ കരിനിഴല്‍ വീഴ്ത്തും.ഉത്പാദനക്ഷമതാവാദം

    ഉത്പാദനക്ഷമത കുറവായതാണ്‌ കേരളത്തിലെ കൃഷിയുടെ പ്രശ്നമെന്നും അതു വര്‍ധിപ്പിച്ചു കൊണ്ട്‌ വിലയിടിവിനെ നേരിടാമെന്നും വാദിക്കുന്നുണ്ടു ചിലര്‍. ഇക്കൂട്ടര്‍ തിരിച്ചറിയാതെ പോകുന്നത്‌, ഉത്പാദനക്ഷമതയും ചെലവും തമ്മിലുള്ള വ്യത്യാസമാണ്‌. തേയില, കുരുമുളക്‌, കാപ്പി, നാളികേരം എന്നിവയുടെ ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ കേരളം പിന്നിലാണെന്നതു ശരിതന്നെ. പക്ഷേ റബ്ബറിന്റെ ഉത്പാദനക്ഷമതയില്‍ കേരളം ലോകത്ത്‌ ഒന്നാം സ്ഥാനത്താണ്‌ - ഒരു ഹെക്ടറില്‍ ശരാശരി 1,471 കിലോഗ്രാം റബ്ബറാണ്‌ സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്‌. എന്നിട്ടും ആസിയാന്‍ കരാര്‍ കേരളത്തിലെ റബ്ബര്‍ കൃഷിക്കു ഭീഷണിയാണ്‌. ആസിയാന്‍ രാജ്യങ്ങളില്‍ കാര്‍ഷികോത്പാദനത്തിന്റെ ചെലവ്‌ താരതമ്യേന കുറവാണ്‌ എന്നതു തന്നെ കാരണം.

    ഉത്പാദനച്ചെലവില്‍ തൊഴിലാളികളുടെ വേതനവും മറ്റു ചെലവുകളും ഉള്‍പ്പെടുന്നു. തൊണ്ണൂറുകളില്‍ ഉദാരീകരണം ആരംഭിച്ചതു മുതല്‍ കാര്‍ഷികരംഗത്തെ നിക്ഷേപത്തെ സര്‍ക്കാര്‍ അവഗണിച്ചതും സബ്സിഡികള്‍ വെട്ടിക്കുറച്ചതുമൊക്കെത്തന്നെയാണ്‌ വിത്തും വളവും ജലസേചനവും ഉള്‍പ്പെടെയുള്ള അനുബന്ധച്ചെലവുകള്‍ വര്‍ധിച്ചതിനു പിന്നില്‍. തൊഴിലാളികളുടെ വേതനം കേരളത്തില്‍ കൂടുതലാണ്‌ എന്നതും ശരിതന്നെ. അതുകൊണ്ട്‌ വേതനം വെട്ടിക്കുറയ്ക്കുകയാണോ നമുക്കുമുന്നിലുള്ള പോംവഴി? ഏതുവിധേനയും ചെലവുകുറയ്ക്കുക എന്നതാണു ലക്ഷ്യമെങ്കിൽ അടിമസമ്പ്രദായം നടപ്പിലാക്കിയാല്‍ മതിയല്ലോ. വലിച്ചുനീട്ടില്ലാതെ പറഞ്ഞാല്‍, ഈ പ്രശ്നത്തോടുള്ള നമ്മുടെ സമീപനം സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടനുസരിച്ചിരിക്കും. കര്‍ഷകരും തൊഴിലാളികളുമടക്കം എല്ലാവരുടെയും ജീവിതനിലവാരം ഉയര്‍ത്തുകയാണു ലക്ഷ്യമെങ്കില്‍, ഏതുവിധേനയും ചെലവു ചുരുക്കി സ്വതന്ത്രവ്യാപാരമേഖകളില്‍ ചേര്‍ന്നു മത്സരിക്കാന്‍ ശ്രമിക്കുന്നത്‌ ആ ലക്ഷ്യത്തിനു കടകവിരുദ്ധമാകും എന്നു സാരം.

    സ്വാഭാവികമായും ഒരു സംശയം തോന്നാം. കേരളം റബ്ബര്‍ കൃഷിയില്‍ ലോകത്താരോടും കിടപിടിക്കാവുന്ന നിലയിലെത്തിയപ്പോള്‍ മറ്റു വിളകളുടെ കാര്യത്തില്‍ പിന്നാക്കം പോയതെങ്ങനെ? റബ്ബര്‍ കൃഷിയുടെ വളര്‍ച്ചയെ സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്‌. കര്‍ഷകര്‍ക്ക്‌ മുന്തിയ വിത്തിനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനും മികച്ച കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സബ്സിഡികളും വായ്പകളും നല്‍കി സാമ്പത്തികസഹായം നല്‍കുന്നതിനും ശക്തമായ സര്‍ക്കാര്‍ സംവിധാനം നിലവിലുള്ള വിളയാണ്‌ റബ്ബര്‍. എന്നാല്‍ പുത്തന്‍ കൃഷിരീതികളും വിത്തിനങ്ങളൂമൊക്കെ സ്വീകരിക്കാനും കൃഷിയില്‍ താത്പര്യമെടുത്ത്‌ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും കേരളത്തിലെ കര്‍ഷകരെ പ്രാപ്തരാക്കിയത്‌ റബ്ബറിനുലഭിച്ച ഉയര്‍ന്ന വിലയാണെന്നും പഠനങ്ങള്‍ സംശയലേശമെന്യേ വ്യക്തമാക്കുന്നു. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വേണ്ടത്‌ കര്‍ഷകര്‍ക്കു വേണ്ട പിന്തുണ നല്‍കുന്നതിനുള്ള പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ന്യായമായ വിലയും അതുവഴി ഉയര്‍ന്ന വരുമാനവും ഉറപ്പുവരുത്തുകയുമാണെന്നര്‍ത്ഥം.

    ആഗോളീകരണത്തിന്റെ അടിസ്ഥാനയുക്തികളിലൊന്നാണ്‌ "Race to the bottom". കാര്‍ഷികവിളകളുടെ വിലയിടിച്ചു കൊണ്ടും തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചുകൊണ്ടും ആഗോള വ്യാപാരമേഖലയില്‍ പിടിച്ചുനില്‍ക്കാനും മൂലധനം ആകര്‍ഷിക്കാനും രാജ്യങ്ങള്‍ നിര്‍ബന്ധിതരാകുന്ന പ്രതിഭാസത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. ഇന്ത്യ-ആസിയാന്‍ കരാര്‍ പോലെയുള്ള സ്വതന്ത്രവ്യാപാരക്കരാറുകള്‍ പിന്തുടരുന്നതും ഇതേ യുക്തി തന്നെ. മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ ജീവിതനിലവാരം വര്‍ധിക്കുന്നതിനെ പുരോഗതി എന്നു വിളിക്കാമെങ്കില്‍ അത്തരത്തില്‍ പുരോഗാത്മകമായ ദിശയിലുള്ള സാമൂഹ്യ വികാസത്തെ പിറകോട്ടടിക്കുന്നതിനേ ഈ യുക്തിയെ പിന്‍പറ്റിയുള്ള ചിന്തകള്‍ ഉതകൂ എന്നതാണ്‌ ചരിത്രം നല്‍കുന്ന പാഠം
    Credit: http://dillipost.blogspot.com/2009/10/blog-post...
  • antonyboban
    ബെർളി മുതലാളി മൂർദ്ദാബാദ്.
  • പാവപ്പെട്ട കര്‍ഷകന്റെ നെഞ്ചത്ത് കയറിയിരുന്നു പൊങ്കാല ഇടുന്ന രീതിയിലുള്ള വ്യവസ്ഥകളുമായി അവതരിക്കപ്പെട്ട ആസിയാന്‍ കരാറിനെ ന്യായീകരിക്കാന്‍ ഇത്രയും വളഞ്ഞ വഴി വേണമായിരുന്നോ സര്‍?
    ആര്‍ക്കും കയറി ഇരുന്നു കൊട്ടാവുന്ന ചെണ്ടയായി സി.പി.ഐ (എം) മാറിയിരിക്കുന്നോ? കഷ്ടം!
  • amjith
    ബൂര്‍ഷ ബെര്‍ളി, അസിയാന്‍ കരാര്‍ കാരണം ഇനി മുതല്‍ നിങ്ങളുടെ ബ്ലോഗ്‌ എല്ലാം ഒബാമ അപ്ഡേറ്റ് ചെയുന്നതായിരിക്കും. ഇനി ആണ് നിങ്ങളുടെ ബ്ലോഗ്‌ ഡൌണ്‍ അവന്‍ കാരണം ഈ അസിയാന്‍ കരാറിന്റെ പ്രവര്‍ത്തനം എങ്ങാനും ആണോ?
  • desertfox
    കുത്തക ബ്ലോഗ്‌ ഭീകരന്‍ ബെര്‍ളി തുലയട്ടേ!
    :)
  • ഒരു പിണ്ണാക്കും മനസ്സില്ലായില്ല..... രാവിലെ വേരെ ഒന്നും കണ്ടില്ലെ എഴുതാന്‍ ഹിഹിഹി
  • tinsmon
    തികച്ചും സത്യസന്ധമായ കാര്യങ്ങള്‍ ആണ് ബെര്‍ലി പറഞ്ഞിരിക്കുന്നത്. എന്താണ് ആസിയാന്‍ എന്ന് മനസ്സിലാക്കുന്നതിനു പകരം അതിനെ പ്രതികൂലിക്കുന്ന ഇടതുപക്ഷത്തിന്റെ നയം എന്താണെന്ന് അവര്‍ വ്യക്തമാക്കണം. ദോഷം ദോഷം എന്ന് മാത്രം പറയാതെ എന്താണ് ദോഷം എന്ന് പറയാന്‍ ഇതുവരെ ആരും വരുന്നില്ല.അതിന്റെ കാര്യവും വ്യക്തമാക്കണം.

    ഹോ എന്നെ സമ്മതിക്കണം..
blog comments powered by Disqus